Latest NewsIndiaNews

രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടക്കും. തമിഴ്നാട്ടിലെ രണ്ടുസീറ്റ്, പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Read Also : ഡിഎന്‍എ ടെസ്റ്റില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും പ്രതിയായ ശ്രീനാഥിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വ.ബി.എ ആളൂര്‍?

പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ രാജിവെച്ചതോടെയാണ് അഞ്ചുസീറ്റുകള്‍ ഒഴിവുവന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജീവ് ശങ്കര്‍റാവു സതാവിന്റെ മരണത്തോടെയാണ് ഒരു സീറ്റില്‍ ഒഴിവുവന്നത്.

എന്‍. ഗോപാലകൃഷ്ണന്റെ രാജ്യസഭാ കാലാവധി ഒക്ടോബര്‍ ആറിന് അവസാനിക്കുന്നതോടെയാണ് പുതുച്ചേരി സീറ്റിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാര്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു സീറ്റിലേയ്ക്കും അന്നുതന്നെ തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ നാലിന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button