കണ്ണൂര്‍: സിപിഎം നേതാവ് പി.ജയരാജന്‍ ആരോഗ്യനില വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് രോഗ ചികിത്സ തേടിയ ജയരാജൻ സാധാരണ നില കൈവരിക്കുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലായിരുന്നു കോവിഡ് ചികിത്സയ്ക്ക് വേണ്ടി സിപി എം നേതാവിനെ പ്രവേശിപ്പിച്ചത്.
സി പി എം സംസ്ഥാന കമ്മിറ്റിയംഗമാണ് പി ജയരാജൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ആരോഗ്യനില തൃപ്തികരമാണെന്ന വാർത്ത അധികൃതർ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന് രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആശുപത്രി വിടുന്ന കാര്യത്തിൽ വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തിയതിനു ശേഷം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യുമോണിയ ബാധിച്ചിരുന്ന ജയരാജനെ അതീവ ഗുരുതരാവസ്ഥയിലാണ് പാട്യത്തെ വീട്ടില്‍ നിന്നും പ്രത്യേക ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഇപ്പോൾ ജയരാജൻ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments