Latest NewsKeralaNews

ആൺസുഹൃത്തിനെ ഭയപ്പെടുത്താൻ ശ്രമം: തീ കൊളുത്തിയ യുവതി മരിച്ചു

അങ്കമാലി: തീപ്പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആൺസുഹൃത്തിനെ ഭയപ്പെടുത്താൻ ദേഹത്തു മണ്ണെണ്ണയൊഴിച്ച യുവതി അബദ്ധത്തിൽ ലൈറ്റർ തെളിച്ചതോടെ ദേഹത്താകമാനം തീ പടരുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകൾ ബിന്ദുവാണ് (38) തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബർ ആറിന് രാത്രി 11ന് യുവതി വാടകയ്ക്കു താമസിച്ചിരുന്ന മൂക്കന്നൂർ കോക്കുന്നിലെ വീട്ടിൽ വച്ചാണു പൊള്ളലേറ്റത്. ബിന്ദു ഏറെ നാളായി ഈ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയാണ്.

Also Read: കർഷക സമരം സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്നു: പഞ്ചാബിനെ ശല്യം ചെയ്യരുതെന്ന് അമരീന്ദര്‍

ബിന്ദുവിന്റെ ഭർത്താവ് ആറു വർഷം മുൻപാണു മരിച്ചത്. ഹോംനഴ്സിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന ബിന്ദു ഏറെ നാളുകളായി വാടകവീട്ടിലാണു താമസം. ആൺസുഹൃത്തിനു ഭാര്യയും കുട്ടികളുമുണ്ട്. അടുപ്പിൽനിന്നു പൊള്ളലേറ്റതാണെന്നാണു യുവതി ആശുപത്രിയിൽ മൊഴി നൽകിയത്. ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ പൊള്ളലേറ്റതാണെന്നാണു ആൺസുഹൃത്ത് സ്വന്തം വീട്ടിൽ അറിയിച്ചത്. യുവതിയുടെ വാടക വീട്ടിലെത്തിയ അങ്കമാലി സ്വദേശിയായ ആൺസുഹൃത്തുമായുള്ള വാക്കേറ്റത്തെ തുടർന്നാണു പൊള്ളലേറ്റതെന്നും സംശയിക്കുന്നു.

പൊള്ളലേറ്റ യുവതിയെ സുഹൃത്ത് ബൈക്കിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം സ്ഥലം വിടുകയും ചെയ്തു. യുവതിയെ ബന്ധുക്കളാണു മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. ബിന്ദു ഞായറാഴ്ച രാവിലെ മരിച്ചു. യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണത്തിലാണു യുവതിക്കു പൊള്ളലേൽക്കുമ്പോൾ യുവാവും കൂടെയുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നത്. സംഭവത്തെ കുറിച്ചു പൊലീസ് വിശദമായ അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button