AlappuzhaKeralaLatest NewsNews

മൃതദേഹം മാറുക, മരിക്കാത്ത കൊവിഡ് രോഗി മരിക്കുക: വണ്ടാനം മെഡിക്കല്‍കോളേജില്‍ വീഴ്ചകള്‍ തുടര്‍ക്കഥ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ചെന്ന വ്യാജ സന്ദേശം നല്‍കിയതുള്‍പ്പെടെയുള്ള വീഴ്ചകള്‍ അന്വേഷിക്കാന്‍ ഉന്നതതല യോഗം ചേരുന്നു.

മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന യോഗത്തില്‍ ഡോക്ടര്‍മാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ചികിത്സയിലിരിക്കെ രോഗി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് അറിയിപ്പ് നല്‍കിയത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ മെഡിക്കല്‍ കോളജിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൊവിഡ് ചികിത്സയിലിരിക്കെ കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന അറിയിപ്പ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ രാവിലെ എത്തണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്താനുള്ള ഒരുക്കങ്ങളും രമണന്റെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. എന്നാല്‍ ആംബുലന്‍സുമായി വീട്ടുകാര്‍ രാവിലെ ആശുപത്രിയിലെത്തിയപ്പോഴാണ് രമണന്‍ ജീവനോടെ ഉണ്ടെന്ന് മനസിലായത്.

കൊവിഡ് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെയിരിക്കുക, മൃതദേഹങ്ങള്‍ മാറി നല്‍കുക തുടങ്ങി ഗുരുതര വീഴ്ചകള്‍ നേരത്തെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button