Latest NewsNewsIndia

ഇന്ത്യയിലെ കൊവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയിലെ കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ദ്ധര്‍. ഡെല്‍റ്റാ വകഭേദം കൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന ആറ് മാസത്തിനുള്ളില്‍ കൊവിഡ് അവസാന ഘട്ടത്തിലെത്തുമെന്നും രോഗവ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം നിലവില്‍ രോഗവ്യാപനം ഉയര്‍ന്ന തോതിലുള്ള കേരളത്തില്‍ കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : യുഎഇയിലെ ബറാഖ ആണവോർജ്ജ നിലയത്തിലെ യൂണിറ്റ് 2 വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു

‘ കൊവിഡിനെിരായ പോരാട്ടത്തിലെ ഏറ്റവും വലിയ കവചം കൊവിഡ് വാക്‌സിനേഷനാണ്. വാക്‌സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുമെങ്കില്‍ 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചു കഴിഞ്ഞു. ഒറ്റഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ 30- 31 ശതമാനം പ്രതിരോധശേഷം നല്‍കുന്നുവെങ്കിലും ഗുണകരമാണെന്നും നാഷണല്‍ ഡിസീസ് ഫോര്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിംഗ് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചാല്‍ പോലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്.

നിലവില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളാണ് രോഗവ്യാപനത്തിന് കാരണം. വാക്‌സിനെടുത്തവരില്‍ പോലും 70 മുതല്‍ നൂറ് ദിവസം വരെ പിന്നിടുമ്പോള്‍ പ്രതിരോധ ശേഷി കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ കൊവിഡിന്റെ പുതിയ ഒരു വകഭേദത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം മറ്റൊരു തരംഗമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button