Latest NewsIndia

അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ ദുരൂഹ മരണം: മുന്‍ മുഖ്യ ശിഷ്യനും ക്ഷേത്ര പൂജാരിയും അറസ്റ്റിൽ

ഇന്ത്യയിലെ സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് (എബിഎപി).

ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചവരെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. നരേന്ദ്ര ഗിരിയുടെ മുന്‍ മുഖ്യ ശിഷ്യന്‍ ആനന്ദ് ഗിരിയെയും പ്രയാഗ്‌രാജ് ബഡേ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി ആദ്ധ്യ തിവാരി, ഇയാളുടെ മകന്‍ സന്ദീപ് തിവാരി എന്നിവരെയുമാണ് കസ്‌റ്റഡിയിലെടുത്തത്. ഇന്ത്യയിലെ സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് (എബിഎപി).

തിങ്കളാഴ്‌ച വൈകുന്നേരം 5:30ഓടെയാണ് മഠത്തിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മഹന്ദ് നരേന്ദ്ര ഗിരിയെ കണ്ടെത്തിയത്. പ്രയാഗ്‌രാജ് ഐ.ജി കെ.പി സിംഗ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. ആദ്യ സൂചനകളനുസരിച്ച്‌ ആത്മഹത്യയാണെന്ന് കരുതുന്നതായാണ് പൊലീസ് അറിയിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ഏഴ്,എട്ട് പേജുകളില്‍ ആദ്ധ്യ തിവാരിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നതിനാലാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.

ആദ്ധ്യ തിവാരി മൂലം മാനസികമായി നരേന്ദ്ര ഗിരി വളരെ വിഷമിച്ചിരുന്നു. എന്നാല്‍ തന്റെ പേര് ആത്മഹത്യാ കുറിപ്പില്‍ വന്നത് ഗൂഢാലോചനയാണെന്ന് ആനന്ദ് ഗിരി പ്രതികരിച്ചു. ‘ഗുരുവില്‍ നിന്ന് പണം തട്ടിയെടുത്തവര്‍ കത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയതാണ്. ജീവിതത്തില്‍ ഒരു കത്തും എഴുതാത്ത ഗുരുജി കത്തെഴുതിയതില്‍ അന്വേഷണം വേണം. അദ്ദേഹത്തിന്റെ കൈയക്ഷരം പരിശോധിക്കണം’. ആനന്ദ് ഗിരി ആവശ്യപ്പെട്ടു.

സ്ഥലത്തുനിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ മഹന്ദ് നരേന്ദ്ര ഗിരി തന്റെ ശിഷ്യന്മാര്‍ കാരണം മനോവിഷമം അനുഭവിച്ചിരുന്നതായി സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button