Latest NewsIndiaNews

സുഹൃത്ത് പകര്‍ത്തിയ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ 9 മാസത്തിനിടെ 33പേർ ബലാത്സംഗം ചെയ്തു

പിടിയിലായ പ്രതികളിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്

മുംബൈ: നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേർ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിൽ നടന്ന സംഭവത്തിൽ പിടിയിലായ പ്രതികളിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഡോംമ്പിവാലിയിലെ മൻപട പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതോടെയാണ് ക്രൂര ബലാത്സംഗത്തിന്റെ വിവരം പുറംലോകം അറിയുന്നത്.

പെൺകുട്ടിയുടെ സുഹൃത്ത് പകർത്തിയ വീഡിയോ കാണിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിക്ക് നേരെ സുഹൃത്ത് ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ മറ്റുള്ള പ്രതികളുടെ കൈയിലെത്തുകയും വീഡിയോ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

കോവിഡ് രോഗികളിൽ സാരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതൽ: പഠനം

സംഭവവുമായി ബന്ധപ്പെട്ട് 33 പേർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിട്ടുള്ളത്. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ നടപടി സ്വീകരിച്ച പോലീസ് 24 പ്രതികളെ . പിടികൂഅറസ്റ്റ് ചെയ്തു. ഡോമ്പിവാലി, റബാലെ, മുർബാദ്, ബദ്ലാപുർ തുടങ്ങിയിടങ്ങളിൽ വെച്ചായിരുന്നു പെൺകുട്ടി പീഡനത്തിനിരയായതെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികളിൽ കൂടുതൽ പേരും സമീപവാസികളാണ്. പെൺകുട്ടിയുടെ സുഹൃത്തുമായി ബന്ധമുള്ളവരാണ് മറ്റു പ്രതികളെന്നും ഇവർക്ക് ദൃശ്യങ്ങൾ സുഹൃത്ത് കൈമാറുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
അന്വേഷണത്തിനായി എസിപി സോനാലി ദോലെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അറസ്റ്റിലാകാത്ത പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button