Latest NewsNewsIndia

പത്തൊന്‍പതുകാരിയെ ഫ്‌ളാറ്റ് ഉടമ ബലാത്സംഗത്തിനിരയാക്കിയ ശേഷം പത്താംനിലയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി

കാന്‍പൂര്‍: പത്തൊന്‍പതുകാരിയെ ഫ്ളാറ്റ് ഉടമ ബലാത്സംഗത്തിനിരയാക്കിയ ശേഷം പത്താംനിലയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. കാണ്‍പൂരിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പ്രതീക് വൈശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Also : കോവിഡ് രോഗികളിൽ സാരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതൽ: പഠനം

തൊഴിലുടമയുടെ സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട യുവതി. ഔദ്യോഗിക ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവതിയെ നാല്‍പ്പതുകാരനായ യുവാവ് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അവിടെ വച്ച് യുവതിയ്ക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇത് യുവതി നിരസിച്ചതോടെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മൂര്‍ത്തി പറഞ്ഞു.

ബലാത്സംഗ വിവരം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞ യുവതിയെ ഫ്‌ളാറ്റിന്റെ പത്താംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button