KeralaLatest NewsIndiaNews

നിമിഷയും മെറിനും ക്രിസ്ത്യൻ യുവാക്കളെ വിവാഹം കഴിച്ച ശേഷമാണ് ഇസ്ളാമിലേക്ക് മാറിയതെന്ന് മുഖ്യമന്ത്രി: വിമർശനം

തിരുവനന്തപുരം: നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പ്രണയവും മയക്കുമരുന്നും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ് എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഐഎസ്ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നും പോയവരെ കുറിച്ചും പരാമർശിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തുകയും ഐഎസിൽ ചേരുകയും ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നു.

Also Read:ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

ജനങ്ങളെ കബളിപ്പിക്കുന്ന വാർത്താസമ്മേളനമാണ് പിണറായി വിജയൻ നടത്തിയതെന്നും എക്കാലവും ജനത്തെ വഞ്ചിക്കാൻ സാധിക്കില്ലെന്നും സോഷ്യൽ മീഡിയകളിൽ വിമർശനമുയരുന്നു. നിമിഷവും മെറിനും വിവാഹം കഴിച്ചവർ മതംമാറുകയും യഹിയ, ഈസ എന്നീ പേരുകൾ സ്വീകരിക്കുകയും ചെയ്തുവെന്ന കാര്യം എന്തുകൊണ്ടാണ് മുഖ്യമന്ത്രി തുറന്നു പറയാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്.

പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. തീവ്ര മതനിലപാടുകളിലൂടെ ഐഎസ്ആശയങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ വഴി തെറ്റാതിരിക്കാൻ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതൻമാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button