KeralaLatest NewsIndia

കേരളത്തിൽ നിന്ന് നിക്ഷേപകരെ അകറ്റുന്നത് സങ്കുചിത രാഷ്ടീയവും അനാവശ്യ ഹർത്താലുകളും: കേന്ദ്ര മന്ത്രി വി. മുരളീധരൻ

രാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖലയെ വികസിക്കുകയെന്ന് മന്ത്രി ചോദിച്ചു.

തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപം അഭിവൃദ്ധിപെടണമെങ്കിൽ അനുകൂല രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക വിനോദ സഞ്ചാര ദിനം കേരളം ആചരിക്കുന്നത് ബന്ദ് ആചരിച്ചുകൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖലയെ വികസിക്കുകയെന്ന് മന്ത്രി ചോദിച്ചു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം , ഡയക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്, സ്പൈസസ് ബോർഡ് ,സംസ്ഥാന വ്യവസായ വകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വാണിജ്യ സപ്താഹ് – വാണിജ്യോത്സവം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ വികസനത്തിനും വ്യവസായ വളർച്ചക്കും തടസ്സം സൃഷ്ടിക്കുന്നത് സങ്കുചിത രാഷ്ട്രീയ മനോഭാവമാണ്. സംസ്ഥാനത്തെ ആദ്യത്തെ വിമാനതാവളമായ തിരുവനന്തപുരത്ത് എന്ത് കൊണ്ടാണ് വികസനം ഇല്ലാത്തതെന്ന് മനസ്സിലാക്കണംമെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ മേഖലയിൽ വിമാനതാവളം നിലനിർത്തി നികുതിദായകരെ ബുദ്ധിമുട്ടിക്കലാണോ അതോ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതാണോ നല്ലതെന്നറിയാൻ കൊച്ചി മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. വിമാനതാവള ഉടമസ്ഥതയിൽ തന്നെ സ്വകാര്യ പങ്കാളിത്തം കൊച്ചിയിൽ ഉള്ളപ്പോൾ തിരുവനന്തപുരത്ത് നടത്തിപ്പിൽ പോലും പങ്കാളിത്തം അനുവദിക്കില്ലെന്ന നിലപാട് ഇരട്ടത്താപ്പാണ്.

സ്വകാര്യപങ്കാളിത്തവും ഓഹരിവിറ്റഴിക്കലുമെല്ലാം എന്തോ പാതകമാണെന്ന ചിന്ത മാറണമെന്നും മന്ത്രി പറഞ്ഞു. ഈ സമീപനം കൊണ്ടാണ് നിക്ഷേപ അനുകൂല പട്ടികയിൽ കേരളം 28 ആം സ്ഥാനത്ത് നിൽക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്വകാര്യ സംരംഭകരെ ബൂര്‍ഷ്വകളായും ചൂഷകരായും കാണുകയും പുതുതലമുറയുടെ മനസിലേക്കും ആ ചിന്ത പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം.bഅനാവശ്യ ഹര്‍ത്താലുകളും പണിമുടക്കുകളും നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റുമെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button