KozhikodeKeralaNattuvarthaNews

മാപ്പിള കർഷകർ പ്രതിരോധം തീർക്കുകയായിരുന്നു, വാരിയംകുന്നന്റേത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം: എ വിജയരാഘവൻ

ജന്മിത്വത്തിന് എതിരെയുള്ള കലാപവുമായിരുന്നു മലബാറിലേത്

കോഴിക്കോട്: വെള്ളക്കാർ ഉണ്ടാക്കിയ മുസ്ലിം വിരുദ്ധ നിയമങ്ങൾ ഇഎംഎസിന്റെ കാലത്താണ് എടുത്ത് കളഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എ വിജയരാഘവൻ. സംഘപരിവാർ എഴുതുന്നതല്ല ഇന്ത്യയുടെ ചരിത്രമെന്നും ചരിത്രം തിരുത്തുന്നതിലൂടെ സംഘപരിവാർ സ്വാതന്ത്രസമരത്തെ അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.

രാജ്യത്തിന്റെ പല കോണുകളിലും വർഗീയതയെ മാന്യവത്കരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുവെന്നും പ്രണയത്തിൽ പോലും വർഗീയതയുണ്ടാക്കുന്നുവെന്നും മലബാർ കലാപത്തിന്റെ 100ാം വാർഷികവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു.

ബ്രീട്ടീഷുകാർ കണ്ട അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ സമര പോരാട്ടമാണ് ആലി മുസ്ലിയാരുടെയും വാരിയൻകുന്നത്തിന്റയും നേതൃത്വത്തിൽ നടന്നതെന്നും വലിയ ജനകീയ പോരാട്ടവും ജന്മിത്വത്തിന് എതിരെയുള്ള കലാപവുമായിരുന്നു മലബാറിലേതെന്നും വിജയരാഘവൻ പറഞ്ഞു.

ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണം: മുഖ്യമന്ത്രിയെ കാണുമെന്ന് ഐഎസിൽ ചേർന്ന പ്രജുവിന്റെ ഭാര്യ

മാപ്പിള കർഷകർ പ്രതിരോധം തീർക്കുകയായിരുന്നുവെന്നും 100 വർഷം പിന്നിടുമ്പോൾ മലബാർ കലാപത്തെ ഇന്നത്തെ കാലവുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കാർ സമരക്കാരെ നേരിട്ടത് അതിക്രൂരമായാണെന്നും സമരത്തിൽ ആയിരക്കണക്കിന് ആളുകൾ രക്തസാക്ഷികളായതായും അദ്ദേഹം പറഞ്ഞു. മുസ്ലിം -ഹിന്ദു വിഭജനത്തിനുള്ള പ്രചരണങ്ങൾ നടത്തിയ ബ്രിട്ടീഷുകാർ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയായിരുന്നു എന്നും എ വിജയരാഘവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button