KozhikodeKeralaNattuvarthaLatest NewsNewsCrime

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു,പിന്നാലെ ചാടിയ അമ്മ കിണറ്റിലെ പൈപ്പില്‍പിടിച്ച് രക്ഷപ്പെട്ടു:യുവതിക്കെതിരെ കൊലക്കുറ്റം

നാട്ടുകാര്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു

കോഴിക്കോട്: ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം പിന്നാലെ ചാടി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിനയെ ചോദ്യം ചെയ്യലിന് ശേഷം നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസുളള മുഹമ്മദ് റസ്‌വിന്‍, ഫാത്തിമ റഫ്‌വ എന്നിവരെയാണ് അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ചശേഷമാണ് സുബിന കിണറ്റില്‍ ചാടിയത്.

പതിനൊന്ന് മണിയോടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കിണറ്റില്‍ കണ്ടെത്തി. നാട്ടുകാര്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. രാത്രി ഒമ്പതരയോടെ കുട്ടികളെ കിണറ്റില്‍ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. നാട്ടുകാര്‍ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിച്ചു. തുടര്‍ന്ന് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button