Latest NewsNewsIndiaCrime

ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി യുവാവിനൊപ്പം നാടുവിട്ടു, 66 ദിവസം മിസ്സിങ്: ഒടുവില്‍ അറസ്റ്റ്

പെണ്‍കുട്ടിയെ മതംമാറ്റിയതായി സൂചന

അഗര്‍ത്തല: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറുകാരി ഇരുപത്തിമൂന്നുകാരനൊപ്പം ഒളിച്ചോടിയത് ത്രിപുരയില്‍ വലിയ ചർച്ചയാകുകയാണ്. ഹിന്ദു യുവാവിനൊപ്പമാണ് മുസ്‌ലിം പെൺകുട്ടി നാടുവിട്ടത്. വിവാഹശേഷം കാണാതായ ഈ പെൺകുട്ടിയെ രണ്ടു മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഒളിപ്പിക്കാന്‍ സഹായിച്ച ഹിന്ദു സംഘടനാ നേതാവ് ഉള്‍പ്പെടെയുള്ളവരും അറസ്റ്റിൽ ആയതായി റിപ്പോർട്ട്.

read also: ഉറിയിൽ പിടിയിലായ 19കാരനായ ലഷ്‌കർ ഭീകരൻ 50000 രൂപയ്ക്ക് വേണ്ടി തീവ്രവാദത്തിലേക്ക് വന്നു, പരിശീലനം പാക് സൈനികർ

രാജ്യത്ത് പലയിടത്തും ലൗജിഹാദിന്റെ പേരില്‍ വിമർശനങ്ങൾ ഉയരുമ്പോഴാണ് ത്രിപുരയില്‍ ഹിന്ദു യുവാവ് മുസ്‌ലിം പെൺകുട്ടിയെ വിവാഹം ചെയ്തത്. ജൂലൈ ഇരുപത്തിനാലിനാണ് ഇവരെ കാണാതായത്. പൊലീസ് അന്വേഷണം ഫലപ്രദമല്ലാത്തതിനെത്തുടര്‍ന്ന് പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ധരംനഗറില്‍നിന്നു പെണ്‍കുട്ടിയെയും ഒപ്പം ഉണ്ടായിരുന്ന യുവാവ് സുമന്‍ സര്‍ക്കാറിനെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍ നടപടിയെന്നും കുട്ടി രണ്ടു മാസം ഗര്‍ഭിണിയാണെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ മതംമാറ്റിയതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button