Latest NewsKeralaNews

ഒരു കെപിസിസി പ്രസിഡന്റ് ചതിയനും വഞ്ചകനുമായ ഒരാളുടെ കീഴില്‍ ചികിത്സതേടിയെന്നത് അവിശ്വസനീയമാണ്: ജോണ്‍ ബ്രിട്ടാസ്

തട്ടിപ്പുകാര്‍ സ്വാധീനമുള്ള ആളുകളോടൊപ്പമുള്ള ചിത്രങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനോടൊപ്പമുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി രംഗത്ത് . ഒരു കെപിസിസി പ്രസിഡന്റ് ചതിയനും വഞ്ചകനുമായ ഒരാളുടെ കീഴില്‍ ചികിത്സതേടിയെന്നത് അവിശ്വസനീയമാണെന്ന് ജോണ്‍ബ്രിട്ടാസ് വ്യക്തമാക്കി. ട്വിറ്ററിലാണ് ഇക്കാര്യം അദ്ദേഹം കുറിച്ചത്.

‘തട്ടിപ്പുകാര്‍ സ്വാധീനമുള്ള ആളുകളോടൊപ്പമുള്ള ചിത്രങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും, പക്ഷേ ഒരു കെപിസിസി പ്രസിഡന്റ് ചതിയനും വഞ്ചകനുമായ ഒരാളുടെ കീഴില്‍ ചികിത്സതേടിയെന്നത് അവിശ്വസനീയവും ഇതുവരെ കേള്‍ക്കാത്തതുമായ ഒന്നാണ്. ‘- ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

Read Also:  സി.എച്ച്‌ മുഹമ്മദ്​ കോയ​ മുഖ്യമന്ത്രിയാകണം, ശിപാര്‍ശ​ ചെയ്​തത്​ പാലാ ബിഷപ് : വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി​

അതേസമയം മോന്‍സന് പണം കൈമാറിയത് കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലെന്ന് വെളിപ്പെടുത്തി തട്ടിപ്പിനിരയായ ഷമീര്‍ മുന്നോട്ടുവന്നിരുന്നു. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോന്‍സന് അടുത്ത ബന്ധമെന്ന് തട്ടിപ്പിനിരയായ ഷമീര്‍ പറയുന്നു. തട്ടിപ്പ് സുധാകരനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, സുധാകരന്‍ ഇടപെട്ടില്ലെന്നും ഷമീര്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെ സുധാകരനും മോന്‍സനുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.

shortlink

Post Your Comments


Back to top button