Latest NewsNewsInternational

പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി നീലച്ചിത്ര വിവാദം: ഹോട്ടലിൽ സുന്ദരിമാർക്കൊപ്പം പാർട്ടി നേതാവ്, പുറത്തുവിട്ടത് മറിയം?

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുസ്‌ലിംലീഗ് നവാസ് ശരീഫ് വിഭാഗം നേതാവും സിന്ധ് മുൻ ഗവർണറുമായ മുഹമ്മദ് സുബൈർ ഉമറിന്റെ നഗ്നവീഡിയോകളെ ചൊല്ലി പാകിസ്ഥാനിൽ വിവാദം. പാർട്ടി നേതാവ് സുബൈർ ഉമറിന്റെ വൈറൽ നഗ്ന വീഡിയോയ്ക്ക് പിന്നിൽ പാക് മുൻ പ്രസിഡണ്ട് നവാസ് ശരീഫിന്റെ മകളും പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ മറിയമാണ് എന്നാണു ഉയരുന്ന ആരോപണം. നക്ഷത്ര ഹോട്ടലിൽ യുവതികളുമൊത്ത് സുബൈർ അഭിരമിക്കുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രാജ്യത്തെ മുതിർന്ന രാഷ്ട്രീയക്കാരുടെ വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതോടെ പാർട്ടിക്കുള്ളിലും മറ്റ് പാർട്ടികളിലുമുള്ള രാഷ്ട്രീയക്കാർ കടുത്ത ഞെട്ടലിലാണ്. ആരാണ് വീഡിയോകൾ ചോർത്തിയതെന്ന പലരുടെയും ചോദ്യം ചെന്നവസാനിക്കുന്നത് മറിയം നവാസിൽ ആണ്. മറിയം ആണ് വീഡിയോ ചോർത്തിയതെന്നാണ് ചിലരുടെ ഭാഷ്യം.

Also Read:പൊതുജനങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: അബുദാബിയിലെ ബസ് റൂട്ടുകളും സമയങ്ങളും ഗൂഗിൾ മാപ്പിലൂടെ ട്രാക്ക് ചെയ്യാം

രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളിൽ ഒരാളും ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ അംഗവുമായ അസദ് ഉമറിന്റെ സഹോദരനാണ് സുബൈർ. ഒന്നിലധികം യുവതികളുമൊത്തുള്ള ലൈംഗിക വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. വീഡിയോകൾക്ക് ഏതാനും മിനിറ്റുകളുടെ ദൈർഘ്യമേയുള്ളൂ. വീഡിയോ വ്യാജമാണെന്ന് സുബൈർ പ്രതികരിച്ചു. രാജ്യത്തെ അങ്ങേയറ്റം ആത്മാർത്ഥതയോടെയും ഉത്തരവാദിത്വത്തോടെയുമാണ് സേവിച്ചിട്ടുള്ളതെന്നും പിന്നിൽ ആരാണെങ്കിലും കണ്ടുപിടിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കറാച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് അഞ്ചു മാസം മുമ്പ് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് സുബൈർ എന്ന് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button