KeralaCinemaMollywoodLatest NewsNewsIndiaEntertainment

അയ്യപ്പ ഭക്തരെ കണ്ണീര് കുടിപ്പിക്കാന്‍ ശ്രമിച്ച മോന്‍സണ്‍, ആരുടെ ബുദ്ധിയായിരുന്നു?: പിന്നില്‍ ആരാണെന്ന് ലക്ഷ്മിപ്രിയ

കൊച്ചി: പുരാവസ്തു തട്ടിപ്പിന് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച്‌ നടി ലക്ഷ്മി പ്രിയ. ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണീര് കുടിപ്പിക്കാന്‍ 354 നാല് കൊല്ലം പഴക്കമുള്ള ‘ചവരിമല ചെമ്ബോല തിട്ടൂരം ‘ ഇറക്കാന്‍ മുന്‍ നിരയില്‍ നിന്ന ആളാണ്‌ മോന്‍സണ്‍ മാവുങ്കലെന്നും ഇതിന് ഇയാളുടെ പിറകിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്നും നടി ചോദിക്കുന്നു. മോന്‍സണ്‍ പാവങ്ങളെ പറ്റിച്ചിട്ടില്ല എന്നും പറ്റിച്ചത് മുഴുവന്‍ പണക്കാരെ ആയിരുന്നു എന്ന തരത്തിലുള്ള വെളുപ്പിക്കല്‍ ക്യാംപെയിൻ നടക്കുന്നുണ്ടെന്ന് നടി പറയുന്നു.

ലക്ഷ്മി പ്രിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മോൻസൺ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ല എന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നു എന്നും അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാൾ വരെ നടത്തി എന്നും ആ ഇനത്തിൽ പാവപ്പെട്ടവന് മൂന്ന് ദിവസം വയറു നിറച്ച് അന്നവും പന്തല് പണിക്കാർക്ക് വരെ നിറയെ പണം കിട്ടി എന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സാമാന്തര വെളുപ്പിക്കൽ ക്യാമ്പയിൻ നടക്കുന്നു.ബുദ്ധി ഏറെ ഉള്ളവർ എന്നു ഞാൻ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലിൽ അറിയാതെ ഭാഗമായി കാണുന്നു.

പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ ബിസിനസ്സോ അല്ല തീർച്ചയായും വിപുലമായ പുരാവസ്തു ശേഖരണം. അവന്റെ ഹോബി എപ്പോഴുo, സ്റ്റാമ്പ്, നോട്ട്, നാണയം ഇവയുടെ ശേഖരണത്തിൽ ഒതുങ്ങുന്നു. നൂറ് കൊല്ലത്തിലും അധികം പഴക്കമുള്ള വസ്തുക്കൾ ശേഖരിക്കാൻ കോടികൾ മുടക്കാൻ പ്രാപ്തിയുള്ളവൻ തീർച്ചയായും പണക്കാരൻ ആവണം. ഒരുവൻ അവന്റെ ബുദ്ധിയും സമയവും ഉപയോഗിച്ച് പണം സമ്പാദിച്ചത് ഇങ്ങനെ ഉള്ളവർ കുബുദ്ധി ഉപയോഗിച്ച് പറ്റിച്ചെടുക്കുന്നത് ‘ ഓഹ് അവന് ഒരുപാട് ഉണ്ടല്ലോ കുറച്ച് പൊയ്ക്കോട്ടേ ‘ എന്ന മട്ടിൽ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല. ഏതെങ്കിലും പാവപ്പെട്ടവർ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ. ധാരാളം യൂട്യൂബേഴ്‌സ് ഇയാളുടെ കള്ളത്തരങ്ങൾ വിശ്വസിച്ചു വീഡിയോകൾ ചെയ്ത് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണ് നീര് കുടിപ്പിക്കാൻ മുന്നൂറ്റി അമ്പത്തി നാല് കൊല്ലം പഴക്കമുള്ള ‘ ചവരിമല ചെമ്പോല തിട്ടൂരം ‘ ഇറക്കാൻ മുൻ നിരയിൽ നിന്ന ആളാണ്‌ ഈ പറഞ്ഞ മോൻസൺ മാവുങ്കൽ. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നത്? ആരുടെ ബുദ്ധി? മതേതരം എന്നത് കേവലം പേപ്പറിൽ ഒതുങ്ങുന്ന വെറുമൊരു വാക്കാണ് എന്നു വരുത്തി തീർക്കാൻ കൂട്ടുനിന്ന ടിയാൻ പറ്റിയ്ക്കാൻ നോക്കിയത് ഒരു ചെറിയ സമൂഹത്തെ മാത്രമല്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button