Latest NewsNewsIndiaCrime

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് മൂവര്‍ സംഘം തട്ടിയത് 41 ലക്ഷം രൂപ

മുംബൈ: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് മൂവര്‍ സംഘം തട്ടിയത് 41 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് സച്ചിന്‍ കശ്യപ്, ശ്രീകാന്ത്, ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡോ. ശില്‍പ ദെക്ലെ, ഭര്‍ത്താവ് ഡോ. സുരേഷ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. കരിയര്‍ കൗണ്‍സിലര്‍ എന്ന വ്യാജേനയാണ് പണം തട്ടിയത്.

2019ല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ വിളിച്ചെങ്കിലും ഡോക്ടര്‍ ദമ്പതികള്‍ അന്ന് അത് നിരസിച്ചിരുന്നു. എന്നാല്‍ നിരന്തരം തട്ടിപ്പുകാര്‍ ദമ്പതികളെ ബന്ധപ്പെട്ടു കൊണ്ടേയിരുന്നു. ഇതിനെ തുടര്‍ന്ന് അടുത്തിടെയാണ് മകളുടെ സീറ്റിനായി ഇവര്‍ തട്ടിപ്പുകാരെ വിളിച്ചത്. മകളുടെ എംബിബിഎസ് പ്രവേശനത്തിനായി 41 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്.

തുക കൈമാറിയ ശേഷം കോളേജ് പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇവര്‍ തട്ടിപ്പുകാരെ വിളിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ ഡോക്ടര്‍ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button