Latest NewsNewsIndia

ജമ്മുവിൽ അധ്യാപകരെ കൊലചെയ്തതിന്റെ കാരണം വ്യക്തമാക്കി പാക് ഭീകരസംഘടന റെസിസ്റ്റന്റ് ഫ്രണ്ട്

ശ്രീനഗര്‍: ജമ്മുവിൽ അധ്യാപകരെ കൊലചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്ക് ഭീകര സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്). ശ്രീനഗറിൽ ഈദ്ഗാഹിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരെ വെടിവച്ചു കൊന്നതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തത്. ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനിലാണ് അധ്യാപകരെ കൊന്നതെന്ന് ഭീകരസംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുകയോ അവരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയോ ചെയ്താല്‍ ആരും രക്ഷപ്പെടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പാക്ക് ഭീകര സംഘടന ഇന്ത്യന്‍ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിനെ ‘വൃത്തികെട്ട ചടങ്ങ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ടിആര്‍എഫിന്റെ മുന്നറിയിപ്പും ഭീഷണിയും വകവയ്ക്കാതെ വിദ്യാര്‍ത്ഥികളെ ചടങ്ങിൽ പങ്കെടുപ്പിച്ചതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് അധ്യാപകര്‍ അനുഭവിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സിഐയ്ക്ക് സസ്പെന്‍ഷന്‍

സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ആക്രമണം നടത്തുന്നതെന്നും കൊലപാതകങ്ങള്‍ക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്നും ഭീകരസംഘടന പറയുന്നു. എന്നാൽ സ്‌കൂളിലെത്തിയ ഭീകരര്‍ മുസ്ലിം വിഭാഗത്തിലെ അധ്യാപകരെ മാറ്റി നിര്‍ത്തി കശ്മീരി പണ്ഡിറ്റായ അധ്യാപകന്‍ ദീപക് ചന്ദ്, സിഖ് വംശജ സതീന്ദര്‍ കൗര്‍ എന്നിവരെ വെടിവച്ചു കൊല്ലുകയായിരുന്നു. കശ്മീരിലെ കടകളിലും വസതികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെയും ഭീകരര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button