ThiruvananthapuramKeralaNattuvarthaLatest NewsNews

മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ: മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

പിങ്ക് പോലീസിലെ സിവില്‍ പോലീസ് ഓഫിസര്‍ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും ഐജി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡിൽ തടഞ്ഞുനിർത്തി പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ റിപ്പോര്‍ട്ട്. പിങ്ക് പോലീസിലെ സിവില്‍ പോലീസ് ഓഫിസര്‍ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും രജിത ജാഗ്രത പുലര്‍ത്തിയില്ലെന്നും ഡിജിപി അനിൽകാന്തിന് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു.

പിതാവിനോടും മകളോടും ഇടപെടുന്നതില്‍ പോലീസിന് വീഴ്ച പറ്റിഎന്നും എന്നാൽ കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്റിങ്ങൽ കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകൾക്കുമാണ് മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായത്.

പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി: വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം എംഎൽഎമാർ

ആറ്റിങ്ങൽ മൂന്നുമുക്ക് ജംക്‌ഷനിൽ പോലീസ് വാഹനത്തിന് അടുത്ത് നിൽക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പോലീസ് ഓഫിസര്‍ തടഞ്ഞു നിർത്തി വാഹനത്തിൽനിന്നു കവർന്ന ഫോൺ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. മോഷ്ടിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ജയചന്ദ്രന്റെ ഒപ്പമുണ്ടായിരുന്ന മകളെയും ഉദ്യോഗസ്ഥ അധിക്ഷേപിച്ചെന്നാണ് പരാതി. മോഷണം പോയെന്നു പറയുന്ന ഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്ത ഫോൺ കാറിനുള്ളിലെ ബാഗിൽ നിന്നുതന്നെ കണ്ടെടുത്തു. ഇതോടെ നാട്ടുകാർ പോലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button