Latest NewsNewsIndia

കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു:യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു

രാജ്‌കോട്ട്: കാമുകിയുടെ വിവാഹം മുടക്കാൻ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ രാജ്‌കോട്ടിൽ നടന്ന സംഭവത്തിൽ യുവതിയുടെ മുൻ കാമുകനായ സഹില്‍ സന്ദി, സുഹൃത്തായ ജാവേദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മോര്‍ബിയിലെ സെറാമിക് ഫാക്ടറിയിലെ ജീവനക്കാരനും ജാംനഗര്‍ സ്വദേശിയുമായ ഹേമന്‍ പ്രസാനിയയെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. സഹോദരന്റെ വീട്ടില്‍ താമസിക്കുന്ന ഹേമനെ ശനിയാഴ്ച വൈകിട്ട് പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹേമന്റെ ബന്ധുക്കളെ വിളിച്ച് 50000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിനെ തുടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോഴിക്കോട് ഭീതി വിതച്ച് കുറുവാ മോഷണസംഘം: ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് പോലീസ്

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് രഹസ്യകേന്ദ്രം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പ്രതികളെ പിടികൂടിയ പോലീസ് ഹേമനെ മോചിപ്പിച്ചു. സഹിലിന്റെ കാമുകിയുമായി ഹേമന്റെ വിവാഹം തീരുമാനിച്ചതാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കാമുകിയുമായി ഹേമന്റെ വിവാഹനിശ്ചയം നടന്ന വിവരം അറിഞ്ഞതോടെ യുവതിയോട് കാമുകനായ സഹിലിന് പക തോന്നുകയും തുടർന്ന് വിവാഹം മുടക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായാണ് കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്നും ഇതോടെ ഹേമന്‍ വിവാഹത്തില്‍നിന്ന് പിന്മാറുമെന്നാണ് പ്രതികള്‍ കരുതിയതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button