Latest NewsNewsIndiaCrime

മദ്യം വാങ്ങാനുള്ള പണം നൽകിയില്ല:മുൻ ഡെപ്യൂട്ടി കളക്ടറായിരുന്ന അച്ഛനെ മകൻ അടിച്ചുക്കൊന്നു

തമിഴ്‌നാട്ടിലെ അണ്ണെയ്കുപ്പമിലുള്ള മീനാഷി നഗറിലാണ് സംഭവം നടന്നത്

ചെന്നൈ : മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മകൻ അച്ഛനെ തല്ലിക്കൊന്നു. മുൻ ഡെപ്യൂട്ടി കളക്ടറായിരുന്ന 60 വയസ്സുള്ള സുബ്രഹ്‌മണ്യനെയാണ് മകൻ കാർത്തിക് (32) ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് കൊന്നത്.

തമിഴ്‌നാട്ടിലെ അണ്ണെയ്കുപ്പമിലുള്ള മീനാഷി നഗറിലാണ് സംഭവം നടന്നത്. എൻജിനീയറിങ്ങ് ബിരുദധാരിയായ കാർത്തിക് സ്ഥിരം മദ്യപാനിയാണ്. മദ്യം വാങ്ങാനുള്ള പണത്തിനായി പിതാവുമായി നിരന്തരം ഇയാൾ വഴക്കുണ്ടാകാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സുബ്രഹ്‌മണ്യന്റെ വീട്ടിൽ നിന്ന് അസ്വഭാവികമായ രീതിയിൽ ശബ്ദം ഉണ്ടായെന്നും അതേക്കുറിച്ച് ചോദിച്ചപ്പോൾ കാർത്തിക് പ്രതികരിച്ചില്ലെന്നും അയൽവാസി പറയുന്നു.

Read Also : ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ യുഎഇ സന്ദർശിക്കാൻ ക്ഷണിച്ച് ശൈഖ് മുഹമ്മദ്

എന്നാൽ, പിന്നീട് അയൽവാസി സുബ്രഹ്‌മണ്യനെ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് ഇദ്ദേഹം നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സുബ്രഹ്‌മണ്യൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കാർത്തിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കാർത്തിക്കിനെ കൂടാതെ മൂന്ന് മക്കൾ കൂടി സുബ്രഹ്‌മണ്യനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button