KeralaLatest NewsNews

ജാനകി കാട്ടില്‍ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വില്ലനായത് കാമുകനും മയക്കുമരുന്നും

കോഴിക്കോട് : കേരളത്തെ ഞെട്ടിച്ച് കൂട്ടബലാത്സംഗങ്ങള്‍ അരങ്ങേറുന്നതിനു പിന്നിലെ കാരണക്കാര്‍ പ്രധാനമായും കാമുകനും മയക്കുമരുന്നുമാണ്. കഴിഞ്ഞ ദിവസം ജാനകി കാട്ടില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി അവിടെയെത്തിയത് ആത്മാര്‍ത്ഥമായി സ്‌നേഹിച്ച കാമുകനൊപ്പമാണ്. സുഹൃത്തിനെ വിശ്വസിച്ച് ജാനകി കാട്ടിലെത്തിയ പെണ്‍കുട്ടിയെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Read Also : മന്ത്രവാദശക്തിയും താളിയോലകളും സ്വന്തമാക്കാൻ ഒരു കുടുംബത്തിലെ 4 പേരെ കൊന്ന പ്രതി മരിച്ചനിലയിൽ

സംഭവത്തില്‍ അറസ്റ്റിലായ നാലു പേരെയും കോഴിക്കോട് പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തു. മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മല്‍ രാഹുല്‍ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ് (24), കായക്കൊടി ആക്കല്‍ പാലോളി അക്ഷയ് (22) എന്നിവരെയാണ് ജഡ്ജി പി.കെ.ദിനേശന്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

കായക്കൊടി സ്വദേശിനിയായ പതിനേഴുകാരി സുഹൃത്തായ യുവാവിനൊപ്പമാണ് ജാനകികാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. അവിടെ വെച്ച് പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി ഇയാളും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെണ്‍കുട്ടിയെ സംശയാസ്പദ നിലയില്‍ കണ്ട ആളുകള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി കുടിപ്പിച്ച ശേഷം ക്രൂരമായ പീഡനത്തിന് ഇരയാക്കിയ വിവരം പുറത്തറിയുന്നത്.

പോക്‌സോ കേസിനു പുറമെ പട്ടികജാതി പീഡനം, ബലാത്സംഗം എന്നിങ്ങനെ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button