ThiruvananthapuramPathanamthittaAlappuzhaKottayamIdukkiKeralaNattuvarthaNews

‘എ. വിജയരാഘവന്‍ പോയോയെന്ന് അറിയില്ല, ഞാന്‍ പോയിരുന്നു’: സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് കെ. സുരേന്ദ്രന്‍

മന്ത്രിമാര്‍ മഴക്കെടുതി മേഖലയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോയതല്ലാതെ നാലേമുക്കാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും ഒരു തുക പോലും ചെലവഴിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ദുരന്തമേഖലയില്‍ പോയോ എന്ന് തനിക്കറിയില്ലെന്നും താന്‍ കോട്ടയത്തെയും പത്തനംതിട്ടയിലെയും ദുരന്തമേഖലയില്‍ പോയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : 100 കോടി ഡോസ് വാക്‌സിനേഷന്‍: ഇന്ത്യയുടെ നേട്ടം ലോകത്തെ അത്ഭുതപ്പെടുത്തുന്നത്: കെ. സുരേന്ദ്രന്‍

സേവാഭാരതി പ്രവര്‍ത്തകരും മറ്റു സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരന്ത മേഖലയില്‍ കാണാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാര്‍ മഴക്കെടുതി മേഖലയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോയതല്ലാതെ നാലേമുക്കാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും ഒരു തുക പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളോ എംഎല്‍എമാരോ തിരിഞ്ഞു നോക്കാത്ത ക്യാമ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന നാലു ജില്ലകളിലേക്കും ബിജെപി പ്രവര്‍ത്തകരാണ് അവശ്യസാധനങ്ങള്‍ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നല്‍കിയ പണത്തിന്റെ കണക്കും പ്രളയസെസ് പിരിച്ച പണവും എവിടെ ചെലവഴിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. 10,000 കോടി രൂപ പിരിച്ചിട്ടും ആര്‍ക്കെങ്കിലും നഷ്ടപരിഹാര തുക നല്‍കിയോ, ഇതിനൊന്നും മറുപടി പറയാത്ത എ. വിജയരാഘവന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button