AlappuzhaKottayamKeralaNattuvarthaLatest NewsNewsIndia

വീടിനും ഇൻഷുറൻസ് ഉണ്ട്: പ്രളയം, മിന്നല്‍, കാറ്റ് എന്നിവയിൽ വീടുകൾ നഷ്ടപ്പെട്ടാൽ പരിഹാരം കിട്ടും, വിശദ വിവരങ്ങൾ

പ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട എത്രയോ മനുഷ്യർക്ക് ഇതൊരു പുതിയ അറിവായിരിക്കും

തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടുകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമെന്ന കാര്യം നമ്മളിൽ പലർക്കും അറിയാത്തതാണ്. കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്‌ടിച്ച ഈ സാഹചര്യത്തിലെങ്കിലും വീടുകൾക്കുള്ള ഇൻഷുറൻസിനെ കുറിച്ചു നമ്മൾ അറിഞ്ഞിരിക്കണം.

Also Read:14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയുടെ വില വർദ്ധിപ്പിച്ചു

വീടോ മറ്റ് കെട്ടിടങ്ങളുടെയോ ഉടമസ്ഥനോ അതില്‍ താമസിക്കുന്ന, ഉപയോഗിക്കുന്നയാള്‍ക്കോ ഇന്‍ഷൂറന്‍സ് പോളിസി എടുക്കാം. എന്നാല്‍, ഓല, പുല്ല്, മുള തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച വീടുകള്‍ക്ക് പല കമ്പനികളും ഇന്‍ഷുറന്‍സ് നല്‍കില്ല. തീ, ഇടിമിന്നല്‍, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മോഷണം, വാട്ടര്‍ ടാങ്ക് അല്ലെങ്കില്‍ പൈപ്പില്‍ നിന്നുമുണ്ടാവുന്ന ചോര്‍ച്ച മൂലമുണ്ടാവുന്ന നഷ്ടം എന്നിവക്കെല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

വീടിന്‍റെ ഒരു സ്ക്വയര്‍ഫീറ്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ച തുക, വീടിന്‍റെ വിസ്തീര്‍ണ്ണം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം പരിഗണിച്ചാണ് ഇന്‍ഷൂറന്‍സ് തുക തീരുമാനിക്കുക. ഐ.ആര്‍.ഡി.എ.ഐയുടെ നിര്‍ദേശപ്രകാരം രണ്ട് തരത്തിലാണ് പ്രധാനമായും ഇന്‍ഷൂറന്‍സ് തുക കണക്കാക്കുന്നത്. വീടിന്‍റെ മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ ഇന്‍ഷൂറന്‍സ് തുക കണക്കാക്കുന്നതാണ് ഒന്നാമത്തെ രീതി. ഇതിന് വീട് നിര്‍മ്മിക്കുന്നതിനായി ഇപ്പോള്‍ വരുന്ന ചെലവില്‍ നിന്നും കാലപഴക്കത്തെ തുടര്‍ന്നുള്ള തേയ്മാനവും കുറച്ച്‌ വില നിശ്ചയിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീടിന്‍റെ മാര്‍ക്കറ്റ് വാല്യു തീരുമാനിക്കും. ഈ മാര്‍ക്കറ്റ് വാല്യുവിന്‍റെ അടിസ്ഥാനത്തിലാവും ഇന്‍ഷൂറന്‍സ് തുക. രണ്ടാമത്തേത് സമാനമായൊരു വീട് അല്ലെങ്കില്‍ കെട്ടിടം പൂര്‍ണമായും നിര്‍മ്മിക്കുകയാണെങ്കില്‍ അതിന് വരുന്ന ചെലവിനെ അടിസ്ഥാനമാക്കിയുള്ളത്

വീടിന് അല്ലെങ്കില്‍ കെട്ടിടത്തിന് കേടുപാട് സംഭവിച്ചാല്‍ ആദ്യമായി പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിക്കുകയാണ് വേണ്ടത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുമായി ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ലഭിച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടം വിലയിരുത്തും. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് തുക നല്‍കുകയും ചെയ്യും.

പ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട എത്രയോ മനുഷ്യർക്ക് ഇതൊരു പുതിയ അറിവായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button