Latest NewsNews

പങ്കാളിയേയും എന്നെയും തെറ്റിദ്ധരിപ്പിച്ച് അകറ്റാൻ ശ്രമിച്ചു: സി പി എം നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി ഗീനാകുമാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ അനുപമ. തന്നെയും പങ്കാളിയേയും തെറ്റിദ്ധരിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുകയും കുഞ്ഞിനെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. നിയമം കുട്ടിയെ വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഗീനാകുമാരി പറഞ്ഞതായും അനുപമ പറഞ്ഞു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെ സിപിഎം നേതാവുകൂടിയായ ഗീനാകുമാരി തെറ്റിദ്ധരിപ്പിച്ചെന്നും അനുപമ പറഞ്ഞു. തന്റെ പരാതി അന്വേഷിക്കാൻ വൃന്ദ കാരാട്ട് വിളിച്ചപ്പോൾ കുട്ടി അബോർട്ടായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്ന് അനുപമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

Read Also  :  അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു: കുഞ്ഞിനെ ഒഴിവാക്കാന്‍ അന്ന് അനുപമയും ആഗ്രഹിച്ചിരുന്നുവെന്ന് പിതാവ്

എന്നാൽ, താൻ അനുപമയോട് സംസാരിച്ചിട്ടില്ലെന്നും അവർ പറയുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും ഗീനാകുമാരി പ്രതികരിച്ചു. വൃന്ദ കാരാട്ടിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, വൃന്ദ കാരാട്ടിനോട് തന്നെ ഇക്കാര്യം ചോദിക്കാമെന്നും ഗീനാകുമാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button