Latest NewsNewsIndiaCrime

കൊതുകിനെ കൊല്ലാന്‍ വച്ച മൊസ്‌കിറ്റോ കോയിലില്‍ നിന്ന് തീപിടിച്ചു: ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു

22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: കൊതുകിനെ കൊല്ലാന്‍ വച്ച മൊസ്‌കിറ്റോ കോയിലില്‍ നിന്ന് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഡല്‍ഹി ഓള്‍ഡ് സീമാപുരിയില്‍ ഹരിലാല്‍ (58), ഭാര്യ റീന (55), മകന്‍ ആശു (24), മകള്‍ രോഹിണി (18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു.

Read Also : ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേയ്ക്ക് തിരികെ എത്തുന്നു: എകെ ആന്റണിയുമായി സംസാരിച്ചു, സുധാകരന്‍ ചെറിയാനെ കാണും

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അക്ഷയ് ഒഴികെ മറ്റുള്ളവര്‍ എല്ലാവരും തീപിടുത്തമുണ്ടായ മൂന്നാം നിലയിലായിരുന്നു. അക്ഷയ് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്.

തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരനായ ഹരിലാല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയായിരുന്നു അപകടം. മകള്‍ രോഹിണി പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button