Latest NewsNewsInternational

കിടക്കയില്‍ മൂത്രമൊഴിച്ചതിന് അടിമയായി വാങ്ങിയ അഞ്ച് വയസ്സുകാരിയെ കൊന്നു: ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പത്ത് വർഷം തടവ്

ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഐസിസ് സംഘത്തിലെ അംഗമായിരുന്നു ജെനിഫര്‍ വെനീഷ്

ഇറാഖ്: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അടിമയായി വാങ്ങിയ അഞ്ച് വയസ്സുകാരിയെ കൊന്ന കേസിൽ ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് തടവ് ശിക്ഷ വിധിച്ച് ജര്‍മന്‍ കോടതി. 2015-ല്‍ ഇറാഖിലെ ഫലൂജയില്‍ അഞ്ച് വയസ്സുകാരിയായ യസീദി പെണ്‍കുട്ടിയെ കൊടുംവെയിലില്‍ ചങ്ങലക്കിട്ട് കുടിവെള്ളം പോലും നല്‍കാതെ കൊന്നുകളഞ്ഞ കേസിലാണ് ഐസിസുകാരിയായ ജര്‍മന്‍ വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ നൽകിയത്. ജര്‍മന്‍കാരിയായ ജെനിഫര്‍ വെനീഷിനെയാണ് തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ ഭര്‍ത്താവും സംഭവത്തിലെ മുഖ്യപ്രതിയുമായ ഐസിസ് ഭീകരൻ താഹിര്‍ അല്‍ ജുമൈലി എന്ന സിറിയന്‍ പൗരനെതിരായ വിചാരണ അടുത്ത മാസം ഇതേ കോടതിയില്‍ നടക്കും.

ഇറാഖില്‍ ഐസിസ് ഭരണത്തിലിരിക്കെയാണ് സംഭവത്തിൽ ഐസിസുകാര്‍ ആക്രമിച്ച് കീഴടക്കിയ യസീദി പ്രദേശത്തുനിന്നും പിടിച്ചെടുത്ത് ഇവര്‍ അടിമയായി വാങ്ങിയ പെൺകുട്ടിയാണ് കടുത്ത ശിക്ഷയെ തുടര്‍ന്ന് മരിച്ചത്. ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഐസിസ് സംഘത്തിലെ അംഗമായിരുന്നു ജെനിഫര്‍ വെനീഷ്. ജര്‍മന്‍കാരിയായ ജെനിഫര്‍ വെനീഷ് സിറിയയില്‍ ചെന്ന് ഐസിസിന്റെ ഭാഗമായി മാറുകയായിരുന്നു.

സൈക്കിളോടിക്കുന്ന പൃഥ്വിരാജ്, വീഡിയോ പങ്കുവച്ച് സുപ്രിയ: പെട്രോൾ വിലയിൽ പ്രതിഷേധിച്ചാണോയെന്ന് ആരാധകർ

ഇവരും ഭര്‍ത്താവും താമസിക്കുന്ന വീടിന് മുന്നിലാണ് പെൺകുട്ടി പിടഞ്ഞുമരിച്ചത്. വീട്ടിനു മുന്നിലെ മരത്തില്‍ ചങ്ങലയ്ക്കിട്ട് നിര്‍ത്തിയ കുട്ടി പൊരിവെയിലത്ത് കുടിവെള്ളം പോലുമില്ലാതെ പിടഞ്ഞു മരിച്ചുവെന്നാണ് കേസ്. സംഭവം വിവാദമായതിനിടെയാണ് ടര്‍ക്കിയിലേക്ക് രക്ഷപ്പെട്ട ഇവര്‍ അവിടെ അറസ്റ്റിലാക്കുകയായിരുന്നു. ഇവര്‍ അടിമകളായി വാങ്ങിയ കുട്ടിയുടെ അമ്മയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ജെനിഫര്‍ കുട്ടിയുടെ അമ്മയുടെ മൊഴി കള്ളമാണെന്ന് വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button