ThiruvananthapuramNattuvarthaLatest NewsKeralaNews

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: സര്‍ക്കാരിന് കോടതിയുടെ പ്രശംസ, ഡിഎന്‍എ പരിശോധന നടത്താം

സമഗ്രമായ അന്വേഷണം നടത്തി നവംബര്‍ 20ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കുടുംബ കോടതി ശിശുക്ഷേമ സമിതിയോട് നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് കോടതി. ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തി എന്നതില്‍ വ്യക്തത വേണമെന്നും നീതിയുക്തമായ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അനുപമയുടെ പരാതിയില്‍ സര്‍ക്കാര്‍ സമയോജിതമായി ഇടപെട്ടുവെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Read Also : ക്ഷേത്രത്തില്‍ കവര്‍ച്ച: മോഷണം തത്സമയം കണ്ട പ്രവാസി പൊലീസില്‍ അറിയിച്ചു, പ്രതി പിടിയില്‍

സമഗ്രമായ അന്വേഷണം നടത്തി നവംബര്‍ 20ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കുടുംബ കോടതി ശിശുക്ഷേമ സമിതിയോട് നിര്‍ദ്ദേശിച്ചു. അതേസമയം ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസന്‍സിന്റെ കാലാവധി ജൂണ്‍ 30ന് കഴിഞ്ഞതാണെന്ന് കോടതി വിമര്‍ശിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നടപടിയുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.

അതേസമയം കുഞ്ഞിനെ വിട്ടുകിട്ടുന്നതിന് അനുപമ ഹൈക്കോടതില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത. എന്നിവരടക്കം ആറ് പേരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button