Latest NewsNewsInternational

അഫ്ഗാനില്‍ താലിബാനും ഐഎസും നേര്‍ക്കുനേര്‍, താലിബാനെ നാമാവശേഷമാക്കാന്‍ ഐഎസിന്റെ പുതിയ നീക്കം

കാബൂള്‍: അഫ്ഗാനില്‍ താലിബാനും ഐഎസും നേര്‍ക്കുനേരെയെന്ന് റിപ്പോര്‍ട്ട്. താലിബാനെതിരെ പുതിയ പടനീക്കവുമായാണ് ഐ.എസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെ വടക്കന്‍ സഖ്യത്തെ നേരിട്ടിരുന്ന താലിബാനെതിരെ നീങ്ങുന്നത് മുന്‍ അഫ്ഗാന്‍ സൈനികരാണെന്നാണ് വെളിപ്പെടുത്തല്‍.
അഫ്ഗാന്‍ സൈന്യത്തില്‍ ഉണ്ടായിരുന്ന ഇപ്പോള്‍ സേവനത്തില്‍ ഇല്ലാത്ത ആളുകളെയാണ് ഐ.എസ്. ശമ്പളം നല്‍കി കൂടെചേര്‍ത്തത്. അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. ഇറാഖ്-സിറിയ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.എസ്-ഖൊറാസന്‍ വിഭാഗത്തിലേക്കാണ് താലിബാനെ ശത്രുവായി കാണുന്ന മുന്‍ അഫ്ഗാന്‍ സൈനികര്‍ ചേക്കേറുന്നത്.

Read Also : യുഎഇയിലെ ഇന്ത്യൻ അംബാസിഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു

അഫ്ഗാന്‍ സൈന്യത്തിലെ സാധാരണക്കാരേക്കാള്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന വിദഗ്ധന്മാരാണ് ഐ.എസ് സൈന്യത്തിലേയ്ക്ക് പോകുന്നതെന്നത് അതീവ ഗുരുതരമായ അവസ്ഥ മേഖലയില്‍ സൃഷ്ടിക്കുമെന്നാണ് സൂചന. അമേരിക്ക പരിശീലനം കൊടുത്ത ചാരന്മാര്‍ അടക്കം ഐ.എസ്-ഖൊറാസാന്റെ ഭാഗമായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

നന്‍ഗര്‍ഹാറും കാണ്ഡഹാറും കേന്ദ്രമാക്കാനാണ് ഐ.എസ്-ഖൊറാസന്‍ വിഭാഗത്തിന്റെ ശ്രമം. ആഗസ്റ്റ് മാസത്തിന് ശേഷം ഈ രണ്ടു പ്രവിശ്യകളിലുമായി 65 ഭീകരരെ താലിബാന്‍ തടവിലാക്കിയെങ്കിലും ബോംബ് സ്ഫോടനങ്ങളിലൂടെ 200 ലധികം പേരെയാണ് ഐ.എസ് കൊലപ്പെടുത്തിയത്.

വിവിധ പ്രവിശ്യകളെ പിടിച്ചുവച്ചിരിക്കുന്ന ഭീകരരില്‍ പ്രധാനി ഐ.എസ് ഖൊറാസന്‍ വിഭാഗമാണ്. അതേ സമയം പാക് അതിര്‍ത്തി മേഖലകളിലെ പ്രവിശ്യകളില്‍ ലഷ്‌ക്കറും ജയ്ഷെ മുഹമ്മദും താവളമാക്കി കഴിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button