KottayamKeralaNattuvarthaLatest NewsNews

എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: അധ്യാപകനെ പുറത്താക്കില്ല, നിരാഹാര സമരം തുടര്‍ന്ന് ദീപ മോഹനന്‍

ഗവേഷണം പൂര്‍ത്തിയാക്കാന്‍ ദീപയ്ക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ്

കോട്ടയം: ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്റെ പരാതിയില്‍ അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ്. നാനോ സയന്‍സ് വിഭാഗം മേധാവി ഡോ. നന്ദകുമാറിന് എതിരായ ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞതാണെന്നും ദീപ പി മോഹനന്റെ ഗവേഷണത്തില്‍ ഒരു തരത്തിലും നന്ദകുമാര്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ ദീപയ്ക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയിലേയ്ക്ക്

ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ദീപ. സമരം ആറാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ 10 വര്‍ഷമായി ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെയായിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും തന്റെ ജനതയ്ക്ക് വേണ്ടി പൊരുതിയേ മതിയാകൂവെന്നും അവര്‍ പറഞ്ഞു. തോറ്റ് പോയ ഒരുപാട് പേര്‍ക്ക് വേണ്ടി തനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ജീവിതം സമരം തന്നെയാണെന്നും ദീപ പറയുന്നു. 2011ല്‍ ആണ് ദീപ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും ആരംഭിച്ചെങ്കിലും ദളിത് വിദ്യാര്‍ത്ഥിയായ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചിരുന്നില്ല. ദീപയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതിയും എസ്‌സി, എസ്ടി കമ്മീഷനും ഇടപെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button