KozhikodeKeralaNattuvarthaLatest NewsNews

‘നീ പോയി കുളിച്ചോ, പാപങ്ങൾ പൊറുക്കും’: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഉസ്താദ് പറഞ്ഞു, രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തൽ

മതപഠന കേന്ദ്രത്തിൽ വെച്ച് ഉസ്താദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്: ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനം നടക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. മതപഠന കേന്ദ്രത്തിൽ വെച്ച് ഉസ്താദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവതി വെളിപ്പെടുത്തുന്നു. മതപഠന കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട യുവതി ജനം ടിവിയോട് സംസാരിക്കുകയായിരുന്നു. മതപരിവർത്തനത്തിന്റെ ഭാഗമായി ആദ്യം എത്തിയത് ‘സത്യസരണിയി’യിലായിരുന്നു. ഇവിടെ നിന്നും കോഴിക്കോട് തർബിയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നു.

‘ഞങ്ങൾ ചെന്ന് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോൾ 18 വയസുള്ള ഒരു പെൺകുട്ടിയെ അവിടുത്തെ നാജി ഉസ്താദ് പീഡിപ്പിച്ചു. ശേഷം അവളോട് അയാൾ പറഞ്ഞത് ‘നീ വേഗം പോയി കുളിച്ചോ, പാപങ്ങൾ പൊറുക്കും’ എന്നായിരുന്നു. അവിടെ നിൽക്കാൻ പേടിയാണെന്നും ഭർത്താവിന്റെ അടുത്തേക്ക് തിരിച്ച് പോകണമെന്നും ആ പെൺകുട്ടി ഞങ്ങളോടൊക്കെ കരഞ്ഞ് പറഞ്ഞു. അന്ന് രാത്രി നാലഞ്ച് കുട്ടികൾ അവിടെ നിന്നും പോയി.

Also Read:സംസ്ഥാനത്തു ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം

മതപഠനകേന്ദ്രത്തിൽ 40 ദിവസത്തോളമാണ് യുവതി കഴിഞ്ഞത്. ഒരു ജയിലിനകത്തേക്ക് കയറുന്നത് പോലെയാണ് അവിടെയുള്ള ചുറ്റുപാടെന്ന് യുവതി പറയുന്നു. 25 ലക്ഷം രൂപ നൽകാമെന്നും വീട് വെച്ച് തരാമെന്നും തുടങ്ങിയ മോഹനവാഗ്ദാനങ്ങൾ നൽകിയായിരുന്നു യുവതിയെ മതപരിവർത്തനത്തിലേക്ക് ചേർത്തത് എന്നാണു റിപ്പോർട്ട്. തന്നെ രണ്ട് കേന്ദ്രങ്ങളിൽ താമസിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഭർത്താവിനെ വിളിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്ന് മതപഠന കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടതെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button