ThiruvananthapuramNattuvarthaLatest NewsKeralaNews

മതം മാറാൻ നിർബന്ധിച്ചു: ദുരഭിമാന മർദനത്തിൽ ഭാര്യ സഹോദരനും പള്ളി വികാരിക്കുമെതിരെ യുവാവിന്‍റെ മൊഴി

പട്ടികജാതി വിഭാഗത്തിൽ പെട്ട മിഥുന്‍ മതംമാറണമെന്ന് വികാരിയുൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

തിരുവനന്തപുരം: ഭാര്യ സഹോദരനും പള്ളി വികാരിക്കുമെതിരെ ചിറയിന്‍കീഴിൽ ദുരഭിമാന മര്‍ദനത്തിനിരയായ മിഥുൻ കൃഷ്ണന്‍റെ മൊഴി പുറത്ത്. ക്രൂരമായി മർദിച്ച ഭാര്യ സഹോദരനായ ഡോ. ഡാനിഷ് ജോര്‍ജിനും മതം മാറാൻ നിർബന്ധിച്ച പള്ളി വികാരി ജോസഫ് പ്രസാദിനും എതിരായാണ് മിഥുന്‍ കൃഷ്ണൻ മൊഴി നൽകിയിരിക്കുന്നത്.

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞ് ഭാര്യാസഹോദരനായ ഡോ.ഡാനിഷും ബന്ധുക്കളും വീട്ടിലെത്തുകയും തുടർന്ന് തന്നെയും ഭാര്യ ദീപ്തിയെയും അരയതുരുത്ത് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് മിഥുൻ പറഞ്ഞു. പള്ളി വികാരിയുടെ നിർദ്ദേശത്തെ തുടർന്നാണ് തങ്ങളെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് ഡാനിഷും ബന്ധുക്കളും പറഞ്ഞത്. തങ്ങളുടെ വിവാഹം നടത്താമെന്നും മതം മാറേണ്ടെന്നും കാറിൽ വെച്ചു പറഞ്ഞതായും മിഥുന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

മയക്കു മരുന്ന് മാഫിയയുടെ ആക്രമണം : രണ്ട് പേര്‍ കൊല്ലപ്പെട്ടു

അതേസമയം, പള്ളിയിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ട മിഥുന്‍ മതംമാറണമെന്ന് വികാരിയുൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മിഥുൻ അത് നിരസിച്ചതോടെ പണം വാഗ്ദാനം ചെയ്തു. തുടർന്ന് ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തില്‍ ചേര്‍ക്കണമെന്നും ഡാനിഷും പള്ളി വികാരിയും ആവശ്യപ്പെടുകയായിരുന്നു എന്നും മിഥുൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button