KeralaLatest NewsNews

ദുബായിലെ സൂപ്പർമാർക്കറ്റിൽ ജോലിയെന്ന് പറഞ്ഞ് വീട്ടുകാരെ 3 വർഷത്തോളം പറ്റിച്ചു: ഒടുവിൽ കഞ്ചാവ് കേസിൽ അറസ്റ്റ്

പാലക്കാട്: ദുബായിലാണ് ജോലിയെന്ന് പറഞ്ഞ് മൂന്ന് വർഷത്തോളം വീട്ടുകാരെ പറ്റിച്ച യുവാവ് കഞ്ചാവ് കേസിൽ എക്‌സൈസിന്റെ പിടിയിൽ. പാലക്കാട് കഞ്ചിക്കോട് എക്സൈസിനെ വെട്ടിച്ചോടിയ കാറിൽ നിന്ന് 54 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി രഞ്ജിത്, തിരൂർ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റു ചെയ്തു. ഇതിൽ ശിഹാബ് ആണ് മൂന്ന് വർഷത്തോളം ഗൾഫിൽ ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് വീട്ടുകാരെ പറ്റിച്ചത്.

മകൻ കഞ്ചാവ് കേസിൽ അറസ്റ്റിലായെന്ന് പറയാൻ വീട്ടിലേക്ക് വിളിച്ചപ്പോൾ വീട്ടുകാരും ഞെട്ടി അവരുടെ മറുപടി കേട്ട് പോലീസും ഞെട്ടി. മകൻ ദുബായിലാണെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. നിങ്ങൾക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്സൈസിനോട് പറഞ്ഞത്. ഇതോടെ എക്സൈസിനും ആശയക്കുഴപ്പമായി. അവർ ഷിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകൻ ഇത്രയും നാൾ ദുബായിലാണെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് ബോധ്യമായത്.

Also Read:പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പെട്രോൾ വില വീണ്ടും കൂട്ടാനൊരുങ്ങി ഇമ്രാൻ സർക്കാർ

ദിവസവും ശിഹാബ് ദുബായിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ ചെയ്യാറുണ്ടായിരുന്നു. അവിടെ സൂപ്പർ മാർക്കറ്റിലാണു ജോലിയെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഷിഹാബിന്റെ കൈവശം ഇന്തോനേഷ്യൻ സിം ഉണ്ടായിരുന്നുവെന്നും ഇതുപയോഗിച്ച് ഇന്റർനെറ്റ് കോളാണ് ഇയാൾ ചെയ്തിരുന്നതെന്നും എക്സൈസ് പറഞ്ഞു. എല്ലാ മാസവും ഇയാൾ വീട്ടിലേക്ക് പണം അയയ്ക്കാറുണ്ടായിരുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി കടത്തിയത് വഴി ലഭിച്ച പണമാണ് ഇയാൾ വീട്ടിലേക്ക് അയച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button