MalappuramKeralaLatest News

മലപ്പുറത്ത് നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി: നാലുപേർ പിടിയിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാൻസ് എത്തിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണ്

മലപ്പുറം: മലപ്പുറത്ത് നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് യന്ത്രങ്ങളും അസംസ്കൃത വസ്ത്രുക്കളും പിടികൂടി. സംഭവത്തില്‍ ഫാക്ടറി ഉടമയും മൂന്ന് ജീവനക്കാരെയും പൊലീസ് പിടികൂടി.

പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ, ജീവനക്കാരായ വേങ്ങര വലിയോറ അഫ്സൽ, കൊളപ്പുറം സ്വദേശി സുഹൈൽ, ഡൽഹി സ്വദേശി അസ്ലം എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാൻസ് എത്തിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണെന്നാണ് പൊലീസിന്റെ നിഗമനം.

സംസ്ഥാനത്ത് ആദ്യമായി ആണ് ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ചില സൂചനകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്.

അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടപാടുകാര്‍ എന്ന വ്യാജേന എത്തിയ പോലീസ് ഹാന്‍സ് നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനം മുഴുവന്‍ വിശദമായി മനസിലാക്കി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button