ErnakulamKeralaNattuvarthaLatest NewsNews

എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ വീട്ടിൽ മോഷണം: 13 പവൻ ആഭരണവും 7,000 രൂപയും നഷ്ടപ്പെട്ടു

കീഴ്മാട് മുള്ളുംകുഴി സ്വദേശി എം.എ. സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്

ആലുവ: ആലുവ നഗരത്തിൽ കാസിനോ തിയറ്ററിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ വീട്ടിൽ കവർച്ച. 13 പവൻ ആഭരണവും 7,000 രൂപയും കവർന്നു. കീഴ്മാട് മുള്ളുംകുഴി സ്വദേശി എം.എ. സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച രാത്രി സുദർശനനും ഭാര്യയും മാതാവുമായി ആശുപത്രിയിൽ പോയിരുന്നു. ഈ സമയം മക്കളെ കീഴ്മാട്ടിലെ തറവാട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ സുദർശനൻ തിരിച്ചെത്തിയപ്പോൾ ആണ് മോഷണം നടന്നത് അറിഞ്ഞത്.

Read Also : ദേഹം മുഴുവൻ തീയുമായി സ്ത്രീ ദേശീയപാതയിൽ കുഴഞ്ഞ് വീണു

വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നതെന്നും അലമാര പൂട്ടിയിരുന്നില്ലെന്നും സുദർശനൻ പൊലീസിനോട് പറഞ്ഞു. വീടുമായി പരിചയമുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറാണ് സുദർശനന്റെ ഭാര്യ. ആലുവ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button