KeralaLatest NewsNews

ബാസിത് ആല്‍വിയുടെ കൊലവിളി പ്രസംഗത്തിനു മറുപടിയുമായി സന്ദീപ് വാര്യർ

എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ല

കൊല്ലം: സന്ദീപ് വാര്യര്‍ അടക്കമുള്ള നേതാക്കന്മാരുടെ ഭാര്യമാരെ വിധവാ പെന്‍ഷന് ക്യൂ നിര്‍ത്തിക്കും; ആര്‍എസ്‌എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും തുടങ്ങി പച്ചയായ വര്‍ഗ്ഗീയത വിളിച്ചുപറഞ്ഞു കൊലവിളി പ്രസംഗം നടത്തിയിരിക്കുകയാണ് എസ്ഡിപിഐ നേതാവ് ബാസിത് ആല്‍വി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് വത്സന്‍ തില്ലങ്കേരിയുടെയോ, സന്ദീപ് വാര്യരുടെയോ, ഗുരുജിയുടെയോ ഗോപിനാഥിന്റെയോ അടക്കമുള്ള ഇന്ത്യയിലെ ആര്‍എസ്‌എസ്‌കാരുടെ നേതാക്കന്മാര്‍ക്ക്, നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് അധികാരികളുടെ മുന്നില്‍ വിധവാ പെന്‍ഷന് അപേക്ഷിക്കേണ്ട സാഹചര്യം വരുമെന്ന ഭീഷണി ബാസിത് ആല്‍വി ഉയര്‍ത്തുന്നത്.

read also: നേഴ്‌സിങ് ജോലി ഉപേക്ഷിച്ച്‌ ലൈംഗിക തൊഴിലാളിയായി യുവതി: കാരണം അമ്പരപ്പിക്കുന്നത്

ബാസിത് ആല്‍വിയുടെ കൊലവിളി പ്രസംഗത്തിന് സോഷ്യൽ മീഡിയയിലൂടെ മറുപടി പറയുകയാണ് സന്ദീപ് വാര്യര്‍. ‘എസ്ഡിപിഐ നേതാവ് എനിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു. ഈ സീന്‍ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു. പല അഭ്യുദയകാംക്ഷികളും സഹപ്രവര്‍ത്തകരും പൊലീസ് സുരക്ഷ തേടണം എന്ന് നിര്‍ബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ല . ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ് ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത പിണറായി പൊലീസില്‍ വിശ്വാസവുമില്ല.’ സന്ദീപ് കുറിച്ചു.

shortlink

Post Your Comments


Back to top button