AsiaLatest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടിമുറുക്കുന്നു: ജാഗ്രത പുലർത്തണമെന്ന് ഐക്യരാഷ്ട്ര സഭ

ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുന്നു. ഇത് അത്യന്തം ഗൗരവതരമായ വിഷയമായി കാണണമെന്ന് അഫ്ഗാനിസ്ഥാനിലെ യു എൻ പ്രത്യേക പ്രതിനിധി ദെബോറ ലിയോൺസ് അറിയിച്ചു. നേരത്തെ കാബൂളിൽ മാത്രമായിരുന്നു ഐ എസ് സ്വാധീനം. എന്നാൽ ഇപ്പോൾ ഇത് അഫ്ഗാനിസ്ഥാനിലെ ഏതാണ്ട് എല്ലായിടങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.

Also Read:ഇന്ന് തൃക്കാർത്തിക: ദേവിയുടെ ജന്മദിവസം

ഖൊറാസൻ മേഖലയിലെ ഐഎസ് വ്യാപനം തടയാൻ താലിബാന് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി രാജ്യത്ത് നിരന്തരം ഭീകരാക്രമണങ്ങൾ നടത്തി അരാജകത്വം സൃഷ്ടിക്കാൻ ഐ എസിന് സാധിക്കുന്നുണ്ട്. അതേസമയം ഒരു സർക്കാർ എന്ന നിലയിൽ താലിബാൻ പരാജയമാണെനും യു എൻ പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.

താലിബാന്റെ രാഷ്ട്രീയ ആദർശം ആധുനിക ഭരണ സമ്പ്രദായത്തിന് യോജിച്ചതല്ല. മാത്രമല്ല അഫ്ഗാനിസ്ഥാനിൽ വിഭവ ശോഷണവും ദാരിദ്ര്യവുമാണ്. താലിബാനിൽ മിക്ക വിഷയങ്ങളിലും ഭിന്നത രൂക്ഷമാണെന്നും യു എൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ ഐ എസ് അഫ്ഗാനിസ്ഥാനിൽ ചുവടുറപ്പിക്കാൻ കാരണമായേക്കാമെന്നും യു എൻ പ്രതിനിധി മുന്നറിയിപ്പ് നൽകുന്നു.

അഫ്ഗാനിസ്ഥാന് യു എൻ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട യു എൻ രക്ഷാസമിതി യോഗത്തിലാണ് ദെബോറ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button