ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു : ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി പ്രതിയെ പരിചയപ്പെട്ടത്

കിളിമാനൂര്‍: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച്‌ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം, എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് (21) പിടിയിലായത്. നഗരൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി പ്രതിയെ പരിചയപ്പെട്ടത്. അബിയുടെ നിരന്തര നിര്‍ബന്ധത്തിന് വഴങ്ങി കുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ പല സ്ഥലങ്ങളിലും ഇയാളോടൊപ്പം പോവുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Read Also : പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ചു : രണ്ടുപേർ പിടിയിൽ

സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിലും അസ്വാഭാവികത തോന്നിയതോടെ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ തിരുവനന്തപുരത്തുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാക്കുകയുമായിരുന്നു. ഇവിടെ നിന്ന് കരമനയിലുള്ള മറ്റൊരു സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയുടെ മൊഴി അവിടെയെത്തി നഗരൂര്‍ പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്നാണ് നഗരൂര്‍ സ്റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. നഗരൂര്‍ എസ്.എച്ച്‌.ഒ ഷിജു, സീനിയര്‍ സി.പി.ഒ മാരായ അജിത്ത്, പ്രതീഷ്, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button