KozhikodeLatest NewsKeralaNattuvarthaNews

കുപ്രസിദ്ധഗുണ്ട ടിങ്കുവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 26 പേരാണ് പ്രതിപട്ടികയിലുള്ളത്

മാവൂർ: കുപ്രസിദ്ധ ഗുണ്ട ടിങ്കുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിൽ. നായര്‍കുഴി ഏരിമല മണ്ണാറത്ത് കുഴിയില്‍ പ്രഭാകരനാണ് (56) പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം പരതപ്പൊയില്‍ നായര്‍കുഴി പാലിയില്‍ വീട്ടില്‍ പി. രാജേഷ് (33), നായര്‍കുഴി പടിഞ്ഞാറെ തൊടുകയില്‍ പി. ജയേഷ് (39), നായര്‍കുഴി പരതപ്പൊയില്‍ വീട്ടില്‍ പി. അജയ് (26) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 26 പേരാണ് പ്രതിപട്ടികയിലുള്ളത്. 14 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

മോഷണ പിടിച്ചുപറിക്കേസുമായി ബന്ധപ്പെട്ട് ടിങ്കുവിനെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വ്യാഴാഴ്ച കെട്ടാങ്ങലിനടുത്ത് ഏരിമലയിലുള്ള വിവാഹ വീട്ടില്‍ എത്തുന്ന വിവരം പൊലീസ് അറിഞ്ഞത്. ഇവിടെ വെച്ച് പിടികൂടുന്നതിനിടെ പൊലീസുകാരെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

Read Also : ഇന്ന് പ്രാതലിന് കൊഞ്ചപ്പം തയ്യാറാക്കിയാലോ?

ആക്രമണത്തിൽ ആറു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ മാവൂര്‍ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയാണ് കേസ് അന്വേഷിക്കുന്നത്. മാവൂർ സി.ഐ കെ. വിനോദനും മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയും ചേർന്നാണ് പ്രഭാകരനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button