Latest NewsNewsIndia

വീണ്ടും മോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷണ പദ്ധതി നീട്ടി

ചെലവഴിക്കുന്നത് 2.60 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഭക്ഷ്യപദ്ധതിയായ ഗരീബ് കല്യാണ്‍ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടി. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മാര്‍ച്ച് 2022 വരെ നീട്ടാനാണ് അംഗീകാരം ലഭിച്ചത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് പദ്ധതി പ്രകാരം ലഭിക്കുക.

Read Also : എല്‍പിജി സബ്‌സിഡി പുനഃസ്ഥാപിക്കും,സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവുണ്ടാകുമെന്ന് സൂചന

പദ്ധതി അഞ്ചാം ഘട്ടത്തിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി 53,344.52 കോടി രൂപ ഭക്ഷ്യ സബ്‌സിഡി ആവശ്യമായി വരും. 163 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇതിനായി ഉപയോഗിക്കും. ഡിസംബര്‍ 1 മുതലാണ് അഞ്ചാംഘട്ടം ആരംഭിക്കുക.

പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ 2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് നടന്നത്. മൂന്നാം ഘട്ടം 2021 മേയ് മുതല്‍ ജൂണ്‍ വരെയും പൂര്‍ത്തിയാക്കി. പദ്ധതിയുടെ നാലാം ഘട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ആകെ ചെലവിടുന്നത് 2.60 ലക്ഷം കോടി രൂപയാകും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button