Latest NewsKerala

മോഡലുകൾ മരിച്ച ദിവസം ഹോട്ടലിൽ ഉണ്ടായിരുന്നത് 5 കോടിയുടെ മയക്ക് മരുന്ന്: നിർണായക കണ്ടെത്തൽ

കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകള്‍ നടത്തുന്നവരാണ് ഇത് കൈമാറിയത് എന്നാണ് വിവരം.

കൊച്ചി : പാലാരിവട്ടത്തു മുന്‍ മിസ് കേരള ജേതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം.
ഇവര്‍ അപകടത്തില്‍ പെട്ട് മരിച്ച ദിവസം ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ 5 കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായി കണ്ടെത്തി. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകള്‍ നടത്തുന്നവരാണ് ഇത് കൈമാറിയത് എന്നാണ് വിവരം.

ലഹരി ഇടപാടുകാരുമായി അടുത്ത ബന്ധമുള്ള സൈജു തങ്കച്ചന്‍ തന്നെയാകും ഇത് ഹോട്ടലില്‍ എത്തിച്ചത് എന്ന് പോലീസ് സംശയിക്കുന്നു. അതേസമയം സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.

മോഡലുകളുടെ മരണത്തിന് പിന്നാലെ കൊച്ചി നഗരത്തെ രാത്രി കാലങ്ങളില്‍ ഭരിക്കുന്ന നിശാ പാര്‍ട്ടികളും ലഹരി പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ ചൂതാട്ടം ഉള്‍പ്പെടെ നിരവധി അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേസന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button