Latest NewsNewsIndia

സിദ്ധിഖ് കാപ്പന്‍ പ്രതി ചേര്‍ക്കപ്പെട്ട കേസ് ലഖ്‌നൗവിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക്

ഡല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ പ്രതി ചേര്‍ക്കപ്പെട്ട കേസ് ലഖ്‌നൗവിലെ പ്രത്യേക എന്‍ഐഎ കോടതി പരിഗണിക്കും. മഥുര കോടതിയില്‍ നിന്നാണ് കേസ് എന്‍ഐഎയുടെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. രാജ്യദ്രോഹ പ്രവര്‍ത്തനം, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുപി പോലീസ് സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.

Read Also : കാർബൺ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി ഉപയോഗിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി

എന്‍ഐഎ നിയമത്തിലെ 22-ാം വകുപ്പ് പ്രകാരം ലക്നൗവില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിട്ടുണ്ടെന്നും വിചാരണ അവിടേയ്ക്ക് മാറ്റണമെന്നും കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഥുര അഡിഷണല്‍ സെഷന്‌സ് ജഡ്ജ് അനില്‍ കുമാര്‍ പാണ്ഡെ കോടതി മാറ്റം അനുവദിക്കുയായിരുന്നു. ഇനി വിചാരണ നടക്കുക ലക്‌നൗവിലെ പ്രത്യേക കോടതിയില്‍ ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

സിദ്ധിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലുപേരെ യുപി പോലീസ് 2020 ഒക്ടോബറിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. ഹത്രാസില്‍ കലാപം ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യാത്രയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍,വര്‍ഗീയ കലാപത്തിനായുള്ള ഫണ്ടിങ് എന്നിവയും സിദ്ധിഖ് കാപ്പന്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മാദ്ധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയിരുന്നു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആയ സിദ്ധിഖ് കാപ്പന്റെ പ്രവര്‍ത്തനം.

കാപ്പനൊപ്പം പിടിയിലായ, കാംപസ് ഫ്രണ്ട് ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുര്‍ റഹ്മാന്‍, കാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹമ്മദ്, പോപ്പുലര്‍ ഫ്രണ്ട് നേതാവ് ആലം എന്നിവര്‍ക്കെതിരെയും യുഎപിഎ, രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button