Latest NewsIndiaNews

18 വയസുകാരി മുതിര്‍ന്ന പൗരയാണ്: അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് വേണമെന്ന് ബൃന്ദ കാരാട്ട്

പെണ്‍കുട്ടികളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് അവര്‍ പറഞ്ഞു

ന്യൂഡല്‍ഹി: പതിനെട്ട് വയസുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണെന്നും അവര്‍ക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തിയത് പെണ്‍കുട്ടികളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് അവര്‍ പറഞ്ഞു.

Read Also : സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

പെണ്‍കുട്ടിയുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ കേന്ദ്രത്തിന് വ്യക്തമായ അജണ്ടകളുണ്ടെന്ന് അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാനും വിവാഹം കഴിക്കാതിരിക്കാനും അവകാശമുണ്ട്. ഏത് പ്രായത്തില്‍ വേണമെങ്കിലും വിവാഹം കഴിക്കാവുന്നതാണ്. 25ാം വയസിലാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനും അവകാശവുമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തുന്നതിലൂടെ പ്രായപൂര്‍ത്തിയായ ഒരു മുതിര്‍ന്ന സ്ത്രീയുടെ വിവാഹത്തെയാണ് സര്‍ക്കാര്‍ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. പ്രായത്തില്‍ സമത്വം കൊണ്ടുവരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും എന്തു കൊണ്ട് 18ാം വയസില്‍ ആയികൂടായെന്നും അവര്‍ ചോദിച്ചു. നേരത്തെ ലോ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതും ഇതാണെന്ന് അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button