Latest NewsNewsIndia

കോവിഡ് നഷ്ടപരിഹാരം :  കേരളത്തിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കോവിഡ് നഷ്ടപരിഹാരം ഇതുവരെ നല്‍കാത്ത കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ കേരളം മാത്രം പിന്നിലെന്നും കോടതി കുറ്റപ്പെടുത്തി. 40,000ത്തോളം പേര്‍ മരിച്ചതില്‍ നഷ്ടപരിഹാരം നല്‍കിയത് 548 പേര്‍ക്കു മാത്രമാണ്. അപേക്ഷിച്ചവര്‍ക്ക് ഒരാഴ്ച്ചയ്ക്കകം 50,000 രൂപ നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞു

അതേസമയം, കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 10,077 അപേക്ഷകള്‍ ലഭിച്ചെന്നും ഇതില്‍ 1,948 പേര്‍ക്ക് അര്‍ഹതയുണ്ടെന്നു കണ്ടെത്തിയെന്നും സര്‍ക്കാര്‍ പറഞ്ഞു. ബാക്കി അപേക്ഷകള്‍ പരിഗണനയിലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം, കോവിഡ് നഷ്ടപരിഹാര വിതരണത്തില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുകളെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

നഷ്ടപരിഹാര വിതരണത്തിനുള്ള പോര്‍ട്ടലിനെ വിപുലമായി പരസ്യപ്പെടുത്താത്തതാണു ഗുജറാത്ത് സര്‍ക്കാരിന്റെ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയത്. ഓള്‍ ഇന്ത്യ റേഡിയോയില്‍ പരസ്യം നല്‍കിയെന്ന സര്‍ക്കാരിന്റെ മറുപടിക്ക് അതാരു കേള്‍ക്കാനെന്നായിരുന്നു കോടതിയുടെ ചോദ്യം. പകരം, പ്രാദേശിക പത്രങ്ങളില്‍ വിശദമായി പരസ്യം നല്‍കാനും നിര്‍ദേശിച്ചിരുന്നു.നഷ്ടപരിഹാര വിതരണം ഗണ്യമായി കുറഞ്ഞ ബംഗാള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളെയും വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button