Latest NewsIndia

‘ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവ് നിങ്ങളുടെ അച്ഛൻ രാജീവ് ഗാന്ധി’: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

'നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ മേൽനോട്ടത്തിൽ 100-ലധികം പേർ മരിച്ച ഒരു ചെറിയ ലിസ്റ്റ് മാത്രമാണിത്,'

ന്യൂഡൽഹി: അടുത്തിടെ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ബിജെപിക്കെതിരെ ആരോപണമുന്നയിച്ചു വയനാട് എംപി രാഹുൽ ഗാന്ധി.’2014-ന് മുമ്പ് ‘ലിഞ്ചിംഗ്’ എന്ന വാക്ക് പ്രായോഗികമായി കേട്ടിട്ടില്ലായിരുന്നു. #ThankYouModiJi ‘ എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ അന്തരിച്ച മുൻ പ്രധാനമന്ത്രിയും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധിക്കും കോൺഗ്രസിനുമെതിരെ തിരിച്ചടിച്ച് ബിജെപി.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം സിഖുകാരുടെ ‘രക്തം മരവിപ്പിക്കുന്ന വംശഹത്യ’ കോൺഗ്രസ് ന്യായീകരിച്ചിരുന്നെന്ന് ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യ ആരോപിച്ചു. ആ വർഷം രാജീവ് ഗാന്ധി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ‘ജബ് ഭി ബദാ പെഡ് ഗിർതാ ഹേ, ധർത്തി ഹിൽതി ഹേ’ അഥവാ ‘ഒരു വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങി ചെറിയ മരങ്ങൾ നിലംപൊത്തും’ എന്ന ഭാഗവും അദ്ദേഹം പോസ്റ്റ് ചെയ്തു. ‘രാജീവ് ഗാന്ധിയെ നോക്കൂ,… ആൾക്കൂട്ടക്കൊലപാതകത്തിന്റെ പിതാവ്, രക്തം മരവിപ്പിക്കുന്ന സിഖ് വംശഹത്യയെ ന്യായീകരിക്കുന്നു,’ എന്ന് മാളവ്യ എഴുതി.

1969 നും 1993 നും ഇടയിൽ കോൺഗ്രസ് ഭരണത്തിൽ നടന്ന കലാപങ്ങളെക്കുറിച്ചും മാളവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അഹമ്മദാബാദ് (1969), ജൽഗാവ് (1970), മൊറാദാബാദ് (1980), നെല്ലി (1983), ഭിവണ്ടി (1984), ഡൽഹി (1984), അഹമ്മദാബാദ് (1985), ഭഗൽപൂർ (1989), ഹൈദരാബാദ് (1990), കാൺപൂർ (1992) , മുംബൈ (1993) …നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ മേൽനോട്ടത്തിൽ 100-ലധികം പേർ മരിച്ച ഒരു ചെറിയ ലിസ്റ്റ് മാത്രമാണിത്,’ അദ്ദേഹം എഴുതി.

നേരത്തെ കേന്ദ്രമന്ത്രി അശ്വിനി ചൗബെയും 1984 ലെ കലാപത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് സിഖുകാരെ പരാമർശിക്കുകയും ചില കോൺഗ്രസ് നേതാക്കൾ നിരവധി കേസുകളിൽ പ്രതികളാണെന്നും ചൂണ്ടിക്കാട്ടി.
ആൾക്കൂട്ടം സിഖുകാരെ കഴുത്തിൽ ടയറുകൾ കത്തിച്ചു കൊന്നു. അത് ആൾക്കൂട്ടക്കൊലയായിരുന്നില്ലേ? അദ്ദേഹത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന മതവിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ഈ ആഴ്ച നടന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാന്ധി ട്വീറ്റ് ചെയ്തത്.

ആദ്യത്തെ കൊലപാതകം സുവർണ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു – ഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ചുറ്റുമതിലിലേക്ക് 20-കളുടെ തുടക്കത്തിൽ ഒരാൾ ചാടി. പുരോഹിതന്മാർ അവനെ കീഴടക്കാൻ പാഞ്ഞടുക്കുമ്പോൾ അവൻ ഒരു സ്വർണ്ണ വാൾ എടുക്കുന്നത് കണ്ടു. തുടർന്നായിരുന്നു കൊലപാതകം. 24 മണിക്കൂറിനുള്ളിൽ, കപൂർത്തലയിൽ, നിഷാൻ സാഹിബ് (സിഖ് പതാക) നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ(?) ഗ്രാമവാസികൾ പിടികൂടിയതായി അവകാശപ്പെട്ടതിനെത്തുടർന്ന് ഒരാൾ ക്രൂരമായി ആക്രമിക്കപ്പെട്ടു.

ഇയാളെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജനക്കൂട്ടം പോലീസുകാരുമായി വഴക്കിടുകയും അവരുടെ മുന്നിൽവെച്ചു വടികൊണ്ട് ആ മനുഷ്യനെ ആക്രമിക്കുകയും ചെയ്തതിന് ശേഷമാണ് ക്രൂരമായ കൃത്യം അരങ്ങേറിയത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സിദ്ധു ഇതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. മതനിന്ദ ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് സിദ്ധു ആഹ്വാനം ചെയ്തത്. ഇതെല്ലം മറച്ചു വെച്ചാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button