Latest NewsNewsIndia

അതിദാരുണമായി കൊല്ലപ്പെട്ട നഴ്സിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകള്‍

യുവതി ശാരീരിക ബന്ധം പുലര്‍ത്തിയത് 150 പുരുഷന്‍മാരുമായി

തേനി : സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ നഴ്‌സിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകള്‍. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതി ഒരേസമയം 150ഓളം പുരുഷന്മാരുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്‌സായ സെല്‍വിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പുതിയ കണ്ടെത്തലുകള്‍. കഴിഞ്ഞ മാസം 24നാണ് സെല്‍വിയെ വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Read Also : ബിവറേജിന് മുന്നിൽ വാക്കേറ്റം: മദ്യലഹരിയില്‍ യുവതിയുടെ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ തേനി ജില്ലയിലെ  പാപ്പമ്മാള്‍പുരം സ്വദേശിയും ദിണ്ടിഗലില്‍ കാറ്ററിംഗ് ജോലിക്കാരനായ സുരേഷിന്റെ ഭാര്യയാണ് സെല്‍വി (43). ആണ്ടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സായിരുന്നു ഇവര്‍. ഒരു കുട്ടിയുണ്ട്. ഏകദേശം 17 വര്‍ഷമായി സെല്‍വി നഴ്സാണ്. ഇതിനിടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സുരേഷും സെല്‍വിയും വിവാഹമോചിതരായി. ഇതിനു ശേഷമാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്.

ദിണ്ടിഗലില്‍ കാറ്ററിംഗ് ജോലി ചെയ്യുന്ന സുരേഷ് അവിടെ കുട്ടിയോടൊപ്പം താമസിച്ച് വരികയായിരുന്നു. ആണ്ടിപ്പെട്ടിയില്‍ ഒരു വീട് വാടകയ്ക്കെടുത്ത് സെല്‍വി തനിച്ചാണ് താമസിച്ചത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും കുട്ടിയുടെ കാര്യത്തിനായി ഇരുവരും തമ്മില്‍ ഫോണില്‍ പതിവായി സംസാരിക്കുമായിരുന്നു. നവംബര്‍ 24ന് സുരേഷ് യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ബന്ധുക്കളെയും അയല്‍ക്കാരെയും വിവരം അറിയിച്ചു. ഇവര്‍ എത്തിയതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

മൃതദേഹം ഉടന്‍ തന്നെ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തെളിവുകള്‍ക്കായി പോലീസ് അവരുടെ വീട്ടില്‍ പരിശോധന നടത്തി ഉയര്‍ന്ന നിലവാരമുള്ള 500ലധികം കോണ്ടം കണ്ടെത്തി. ശേഷം ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ലഭിച്ച വിവരങ്ങള്‍ കണ്ട് പോലീസ് ഞെട്ടിയിരിക്കുകയാണ് 150ഓളം പുരുഷന്മാരുമായി ഇവര്‍ വിവാഹേതര ബന്ധം തുടര്‍ന്നിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് 300-ലധികം കോണ്‍ടാക്റ്റ് നമ്പറുകള്‍ പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button