Latest NewsNewsIndiaCrime

പ്രേംകുമാര്‍ ഒരേസമയം പ്രേമിച്ചത് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ,മാനത്തിനു വില പറഞ്ഞപ്പോൾ കാമുകനെ കൊലപ്പെടുത്തി കാമുകിമാർ

സൗഹൃദം നടിച്ച് അടുത്തുകൂടി സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങിനു ശ്രമിച്ച ഇരുപത്തിയൊന്നുകാരനെ സുഹൃത്തുക്കളായ പെൺകുട്ടികൾ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്. കാമുകനെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടികളെ സഹായിച്ച യുവാവിനെ കണ്ടെത്താനാകാതെ പോലീസ്. തമിഴ്നാട് റെഡ്‌ഹില്‍സ് സ്വദേശി അശോകിനെയാണ് കൊലപാതകം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടികൂടാനാകാത്തത്. കോളജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാര്‍ എന്ന 21കാരനെ കൊലപ്പെടുത്താൻ പത്താംക്ലാസ് വിദ്യാർത്ഥിനികളെ സഹായിച്ചത് ഇയാളായിരുന്നു.

തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ചെന്നൈ നഗരാതിര്‍ത്തിയിലെ ഇച്ചങ്ങാട് ഗ്രാമത്തിലാണ് തങ്ങളുടെ മാനത്തിനു വില പറഞ്ഞവനെ പെൺകുട്ടികൾ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ പ്രേംകുമാര്‍ ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഭീഷണി സ്ഥിരമായതോടെയാണ് ഇരുവരും ഇൻസ്റ്റഗ്രാം സുഹൃത്തായ അശോകിന്റെയും ഇയാളുടെ സുഹൃത്തുക്കളുടെയും സഹായത്തോടെ യുവാവിനെ കൊന്ന് കുഴിച്ച്‌ മൂടിയത്.

Also Read:മുട്ടയ്ക്കുള്ളിൽ ദിനോസർ കുഞ്ഞിനെ കണ്ടെത്തി : കൗതുകത്തോടെ ശാസ്ത്രജ്ഞർ

വണ്ടല്ലൂര്‍ മൃഗശാലയില്‍വച്ചാണു താമ്ബരം ഒട്ടേരി സ്വദേശി പ്രേംകുമാര്‍ എന്ന 21കാരനെ പെൺകുട്ടികൾ പരിചയപ്പെടുന്നത്. രണ്ടു പേരുമായും പ്രേംകുമാര്‍ ‘പ്രണയ’ത്തിലായി. എന്നാൽ, തങ്ങളെ ഇയാൾ ചതിക്കുകയായെന്നും രണ്ട് പേരുമായും പ്രണയം അഭിനയിക്കുകയാണെന്നും പെൺകുട്ടികൾ അറിഞ്ഞില്ല. നഗ്ന ഫോട്ടോ കൈക്കലാക്കി, ഇരുവരെയും പ്രേംകുമാർ ഭീഷണിപ്പെടുത്തി ഒരു വർഷത്തിനിടെ ഒരു ലക്ഷം രൂപ പ്രേംകുമാര്‍ തട്ടിയെടുത്തു. ഇതിനുശേഷമാണ് പെണ്‍കുട്ടികള്‍ രണ്ടു പേരും പ്രേംകുമാറിന്റെ ചതി തിരിച്ചറിയുന്നത്. ഇതോടെയാണ് ഇയാളെ ഒരു പാഠം പഠിപ്പിക്കണമെന്നും ഭീഷണിപ്പെടുത്തണമെന്നും പെൺകുട്ടികൾ തീരുമാനിച്ചത്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനായി ഇവർ അശോകിന്റെ സഹായം തേടി.

അശോകിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാനെന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ ഷോളാവരം ടോള്‍ പ്ലാസയ്ക്കു സമീപത്തേയ്ക്കു വിളിച്ചുവരുത്തി. ഇവിടെവച്ച്‌ അശോകും മൂന്നു കൂട്ടാളികളും ചേര്‍ന്ന് പ്രേംകുമാറിനെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ഇച്ചങ്ങാട് ഗ്രാമത്തില്‍ എത്തിച്ച്‌ മര്‍ദിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടുകയുമായിരുന്നു. സംഭവത്തിൽ മുഖ്യപ്രതിക്കായി പോലീസ് വലവിരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button