ThiruvananthapuramKeralaNattuvarthaLatest NewsNews

രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ ഇന്റലിജന്‍സ് അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണം. പൂജപ്പുരയില്‍ നടന്ന പിഎന്‍ പണിക്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് ഗുരുതരമായ പിഴവുകളുണ്ടായത്. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയില്‍ വെള്ളം ലഭിക്കാഞ്ഞതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഔദ്യോഗിക വാഹന വ്യൂഹത്തിൽ മേയറുടെ വാഹനം കയറിയതുമൂലം ഉണ്ടായ ആശയക്കുഴപ്പവുമാണ് അന്വേഷിക്കുന്നത്.

വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ പിന്തുടരാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം ശ്രമിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇത് ഗുരുതരമായ പിഴവായാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കരുതുന്നത്. ഉദ്ഘാടന വേദിയോട് ചേര്‍ന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയില്‍ ഉപയോഗിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായത്. പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനില്‍ക്കേണ്ടി വന്നു.

ഏത് പുതിയ പദ്ധതി വന്നാലും ഇവിടെ ചിലര്‍ എതിര്‍ക്കും, എന്നാല്‍ എതിര്‍പ്പുകളെ ധീരമായി നേരിടും:മുഖ്യമന്ത്രി പിണറായി വിജയന്‍

വേദിയില്‍ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഷ്ട്രപതിയുടെ ഭാര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ ഇരിപ്പിടം തയ്യാറാക്കുകയായിരുന്നു. പിന്നീട് ചടങ്ങിന് തൊട്ടുമുമ്പ് ഈ ഇരിപ്പിടം എടുത്തുമാറ്റേണ്ടിയും വന്നു. ഇക്കാര്യങ്ങളില്‍ കേന്ദ്ര -സംസ്ഥാന ഇന്റലിജന്‍സുകള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button