Latest NewsNewsIndia

കാമുകിയുടെ മകളെ പ്രണയിച്ച യുവാവ് കാമുകിയെ കൊലപ്പെടുത്തി: സ്വത്തിനു വേണ്ടിയെന്ന് പോലീസ്

ബംഗളുരു: ഒരേസമയം അമ്മയെയും മകളെയും പ്രണയിച്ച യുവാവ് ഒടുവില്‍ കാമുകിയെ കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ഹൊസൂരിൽ നടന്ന സംഭവത്തിൽ അര്‍ച്ചന റെഡ്ഡി എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മുഖ്യപ്രതി നവീന്‍, കൂട്ടാളി അനൂപ് എന്നിവരാണ് ഇലക്‌ട്രോണിക് സിറ്റി പോലീസിന്റെ പിടിയിലായത്. മൂന്നു തവണ വിവാഹം കഴിച്ച അര്‍ച്ചന റെഡ്ഡിയുടെ കുടുംബ ജീവിതം ഏറെ കാലം നീണ്ടുനിന്നിരുന്നില്ല. പത്ത് വര്‍ഷം നീണ്ട ആദ്യ ബന്ധത്തില്‍ അര്‍ച്ചനയ്ക്ക് യുവിക റെഡ്ഡി, ട്രിവിഡ് എന്നീ രണ്ട് മക്കളുണ്ട്.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന അര്‍ച്ചനയുടെ രണ്ടാം വിവാഹബന്ധം രണ്ടുവര്‍ഷം മുമ്പ് വേര്‍പെടുത്തിയിരുന്നു. പിന്നീട് ജിം പരിശീലകനായ നവീനുമായി അർച്ചന അടുത്തത്. അര്‍ച്ചനയുടെ മകള്‍ യുവികയ്ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ബോഡി ബില്‍ഡര്‍ കൂടിയായ നവീനെ വീട്ടിലേക്ക് വരുത്തിയത്. അര്‍ച്ചനയുടെ സ്വത്തില്‍ നോട്ടമിട്ട നവീന്‍ അര്‍ച്ചനയെ പ്രണയിക്കുകയും അര്‍ച്ചനയുമായി ലിവിങ് ടുഗദർ ബന്ധം മുന്നോട്ടുകൊണ്ടുപോകുകയുമായിരുന്നു. അതിനിടെയാണ് നവീന്‍, അര്‍ച്ചനയുടെ മകള്‍ യുവികയുമായി അടുക്കുന്നത്.

കെ റെയില്‍: ഔദ്യോഗിക നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ സിപിഎം ജമാഅത്ത് ഇസ്‌ലാമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

തുടർന്ന് അര്‍ച്ചനയുമായുള്ള അടുപ്പം കുറച്ച നവീന്‍ എങ്ങനെയും യുവികയെ സ്വന്തമാക്കുന്നതിനായി ശ്രമം ആരംഭിച്ചു. എന്നാല്‍ മകളുമായി നവീന്‍ അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞ അര്‍ച്ചന റെഡ്ഡി, നവീനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇത് വകവെക്കാതെ നവീന്‍ യുവികയുമായുള്ള അടുപ്പം തുടരുകയായിരുന്നു. തുടർന്ന് നവീനെതിരെ കഴിഞ്ഞ മാസം 11ന് ജിഗനി പോലീസ് സ്‌റ്റേഷനില്‍ അര്‍ച്ചന പരാതി നല്‍കി. പോലീസ് നവീനെ വിളിച്ചുവരുത്തി അര്‍ച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും സെക്ഷന്‍ 324 പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവികയെ വിളിച്ചിറക്കി നവീന്‍ നാട് വിടുകയായിരുന്നു.

ഇതോടെ യുവികയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് അര്‍ച്ചന പോലീസിന്‍റെ സഹായത്തോടെ ബ്ലോക്ക് ചെയ്തു. ഒപ്പം സ്ഥലത്തെ പ്രധാന ഗുണ്ടാനേതാവുമായി അടുപ്പമുണ്ടായിരുന്ന അര്‍ച്ചന, അയാളെ ഉപയോഗിച്ച്‌ നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ അര്‍ച്ചന റെഡ്ഡിയെ കൊലപ്പെടുത്തുന്നതിനായി കൂട്ടാളി അനൂപുമായി ചേര്‍ന്ന് നവീൻ പദ്ധതി തയ്യാറാക്കി.

ആർഎസ്‌എസും, എസ്ഡിപിഐയും നാടിനെ ഭിന്നിപ്പിക്കുന്നു : കേരള പൊലീസ് കവാത്ത് മറക്കുന്ന സേനയായി മാറരുതെന്ന് ബിനോയ് വിശ്വം

പദ്ധതി അനുസരിച്ച്‌ നവീനും അനൂപും ചേര്‍ന്ന് അര്‍ച്ചനയെ കൊലപ്പെടുത്തി. ഇക്കാര്യം യുവികയ്ക്കും അറിയാമായിരുന്നു. എന്നാൽ അര്‍ച്ചനയുടെ മകന്‍, നവീനെതിരെ പോലീസില്‍ പരാതി നല്‍കി. കൊലപാതകത്തില്‍ നവീന് പങ്കുണ്ടെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയത്. ഇതോടെ നവീനൊപ്പമുണ്ടായിരുന്ന യുവികയെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൊല നടത്തിയത് നവീന്‍ ആണെന്ന് യുവിക പോലീസിനോട് വ്യക്തമാക്കി. അര്‍ച്ചനയെ കൊലപ്പെടുത്തിയത് സ്വത്തിനു വേണ്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അനൂപിനെയും നവീനിനെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button