KeralaLatest NewsNewsCrime

വീട്ടിൽ കിടന്നുറങ്ങിയ മകൻ പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ട വിവരം അനീഷിന്റെ മാതാപിതാക്കളെ അറിയിച്ചത് പോലീസ്

തിരുവനന്തപുരം: പേട്ടയില്‍ അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹത അകറ്റാനാകാതെ അന്വേഷണസംഘം. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും. രാത്രി വീട്ടിൽ കിടന്നുറങ്ങിയ മകന്റെ മരണവാർത്ത മാതാപിതാക്കളെ രാവിലെ വിളിച്ചുണർത്തി അറിയിച്ചത് പോലീസ് ആയിരുന്നു. കൊലപാതക വിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് വീട്ടുകാർ. അനീഷ് രാത്രി എന്തിന് മറ്റൊരു വീട്ടിൽ പോയെന്ന് അറിയില്ലെന്നും വീട്ടുകാർ പ്രതികരിച്ചു.

ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് അനീഷിന്റെ കൊലപ്പെടുത്തിയ ലാലുവിന്റെ ഐശ്വര്യയെന്ന വീട്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് മർദ്ദിച്ചതെന്നാണ് ലാലൻ പറയുന്നത്.

Also Read:കൊരട്ടി ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ലാലന്‍ ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി ലാലന്‍ പിടിവലിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button